തൊഴില്‍ നിയമലംഘനം; ഒമാനില്‍ 22 പ്രവാസികള്‍ അറസ്റ്റില്‍
ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം, ഇന്‍സ്പെക്ഷന്‍ യൂണിറ്റ്, മസ്കറ്റ് മുന്‍സിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ പരിശോധന നടത്തിയത്.
![22 expats arrested in oman for labour law violation 22 expats arrested in oman for labour law violation](https://static-ai.asianetnews.com/images/01ggyn8mc66t48dj0fn82rhpmj/fotojet--34-_363x203xt.jpg)
മസ്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമലംഘനം നടത്തിയ 22 പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് സംഭവമുണ്ടായതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒമാനി ഇതര തൊഴിലാളികളുടെ റോഡരികിലെ വിൽപന തടയുന്നതിനും തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു വേണ്ടിയായിരുന്നു പരിശോധന. ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം, ഇന്‍സ്പെക്ഷന്‍ യൂണിറ്റ്, മസ്കറ്റ് മുന്‍സിപ്പാലിറ്റി, റോയല്‍ ഒമാന്‍ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍ മന്ത്രാലയം സീബ് വിലായത്തില്‍ പരിശോധന നടത്തിയത്.
കര്‍ശന സുരക്ഷാ പരിശോധന; 3,273 ട്രാഫിക് നിയമലംഘനങ്ങള്‍, 76 വാഹനങ്ങള്‍ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ ഗവര്‍ണറേറ്റുകളിലെയും റോഡുകളില്‍ സുരക്ഷാ പരിശോധന നടത്തി. പരിശോധനകളില്‍ ആകെ 3,273 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
നിയമലംഘനങ്ങള്‍ നടത്തിയ 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരെ ജുവനൈല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി. നിയമലംഘകരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നും നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുകയായിരുന്നു. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...