ഇന്ത്യയിൽ നിന്നുള്‍പ്പെടെ 30 രാജ്യങ്ങളിൽ നിന്ന് 882 പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ, അഞ്ച് ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇവയില്‍ 35 ശതമാനവും പുതിയ  പ്രസിദ്ധികരണങ്ങളാണ്. 

മസ്കത്ത്: 24-ാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് വേദിയായി മസ്ക്കത്ത്. ആയിരത്തോളം പവലിയനുകളുള്ള മേളയിൽ മലയാള പുസ്തകങ്ങക്കും പ്രത്യേക ഇടമുണ്ട്. മാർച്ച് രണ്ടിന് മേള അവസാനിക്കും .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ത്യയിൽ നിന്നുള്‍പ്പെടെ 30 രാജ്യങ്ങളിൽ നിന്ന് 882 പ്രസാധകർ പങ്കെടുക്കുന്ന മേളയിൽ, അഞ്ച് ലക്ഷത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാണ് എത്തിച്ചിരിക്കുന്നത്. ഇവയില്‍ 35 ശതമാനവും പുതിയ പ്രസിദ്ധികരണങ്ങളാണ്. ഒമാനിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുമായി 37 ഔദ്യോഗിക എജൻസികളും ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങളും മേളയിൽ ഇടം പിടിച്ചിട്ടുണ്ട് .

പ്രദർശനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും ഉൾപ്പടെ വ്യത്യസ്ഥമായ 70ഓളം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ് സന്ദർശന സമയം.