നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകൾക്കായി അവരുടെ സ്പോൺസർമാരെ ബന്ധപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 329 പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് പബ്ലിക് സെക്യൂരിറ്റി അധികൃതർ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരും, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കൈവശം വെച്ചതിന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ് റഫർ ചെയ്തവരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും ഈ സംഘത്തിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകൾക്കായി ആദ്യം അവരുടെ സ്പോൺസർമാരെ ബന്ധപ്പെടും. സ്പോൺസർമാർ ടിക്കറ്റുകൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ, മന്ത്രാലയം നാടുകടത്തൽ നടപടികളുമായി മുന്നോട്ട് പോവുകയും ടിക്കറ്റിന്റെ തുക തിരികെ നൽകുന്നത് വരെ സ്പോൺസർമാരുടെ അപേക്ഷകൾ തടഞ്ഞുവെച്ച് അവരെ പിന്നീട് ഉത്തരവാദികളാക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം