Asianet News MalayalamAsianet News Malayalam

സ്വിമ്മിങ് പൂളില്‍ സന്ദര്‍ശകന്റെ നഗ്നതാപ്രദര്‍ശനം; മാപ്പുപറഞ്ഞ് ദുബായ് ബീച്ച് ക്ലബ് അധികൃതര്‍

സ്വിമ്മിങ് പൂളില്‍ വെച്ച് വസ്ത്രം മാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വിമ്മിങ് പൂളിന്റെ ഗ്ലാസ് ഭിത്തികളിലൂടെ ഇത് പുറത്തുനിന്നുള്ളവര്‍ കാണുകയും ഇവിടെയുണ്ടായിരുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

Beach club apologises after man carries out indecent act
Author
Dubai - United Arab Emirates, First Published Dec 17, 2018, 3:29 PM IST

ദുബായ്: സ്വിമ്മിങ് പൂളില്‍ വെച്ച് സന്ദര്‍ശകന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ ദുബായിലെ ബീച്ച് ക്ലബ് മാപ്പ് പറഞ്ഞു. ഇയാളെ അപ്പോള്‍ തന്നെ സ്ഥലത്ത് നിന്ന് പുറത്താക്കുകയും ക്ലബില്‍ ഇനി പ്രവേശിക്കുന്നത് തടയുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

സ്വിമ്മിങ് പൂളില്‍ വെച്ച് വസ്ത്രം മാറ്റിയ ശേഷം ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വിമ്മിങ് പൂളിന്റെ ഗ്ലാസ് ഭിത്തികളിലൂടെ ഇത് പുറത്തുനിന്നുള്ളവര്‍ കാണുകയും ഇവിടെയുണ്ടായിരുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തുകയുമായിരുന്നു. ഈ സമയത്ത് സ്വിമ്മിങ് പൂളില്‍ മറ്റ് നിരവധിപ്പേരുമുണ്ടായിരുന്നു. പൂളില്‍ വെച്ച് മോശം പ്രവൃ ത്തികളിലേര്‍പ്പെട്ടയാളിനെ പുറത്താക്കിയെന്നും സന്ദര്‍ശകരില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റമല്ല ഇയാളില്‍ നിന്നുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു. 

സന്ദര്‍ശകരോട് മാപ്പുപറയുന്നു. പൂളിലെ വെള്ളത്തിന്റെ ഗുണനിലവാരം എല്ലാ മണിക്കൂറിലും പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ആശങ്കകള്‍ വേണ്ട. ഗുണനിലവാരം ഉറപ്പുവരുത്താന്‍ എല്ലാ പരിശോധനയും നടത്താറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം സംഭവത്തിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ യുഎഇയിലെ നിയമം അനുസരിച്ച് നടപടി വരാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 
 
 
 
 
 
 
 
 
 
 
 
 

"We regret that an unacceptable incident took place at Zero Gravity on Saturday 15 December. The wellbeing of our guests is our priority and we have zero-tolerance for any inappropriate conduct. We insist on the highest standards of behaviour at all times and we have immediately taken action to strengthen the implementation of our rules of conduct. Our guests can be assured that all water hygiene controls were in place at the time of the incident, including hourly water quality checks, and we have carried out a number of hygiene tests and activities since the incident to continue to protect the wellbeing of everyone who enjoys Zero Gravity. The conduct of this individual, who was immediately removed, and banned, from Zero Gravity, fell well below that which can be expected by our guests and we sincerely apologize for any distress or anxiety caused. Thank you for all your messages of support." Zero Gravity

A post shared by Zero Gravity Dubai (@zerogravitydubai) on Dec 16, 2018 at 8:06pm PST

Follow Us:
Download App:
  • android
  • ios