ബയോഫ്ലോക് സാങ്കേതികവിദ്യ ഉപയോഗിച്ച് വളർത്തിയ ചെമ്മീൻ കുവൈത്തിലെ പ്രാദേശിക വിപണിയിൽ ആദ്യമായി എത്തി.
കുവൈത്ത് സിറ്റി: ചെമ്മീൻ കൃഷിയിൽ നേട്ടങ്ങൾ കൈവരിച്ച് കുവൈത്ത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (KISR) വികസിപ്പിച്ച ബയോഫ്ലോക് സാങ്കേതികവിദ്യ ഉപയോഗിച്ച് വളർത്തിയ ചെമ്മീൻ കുവൈത്തിലെ പ്രാദേശിക വിപണിയിൽ ആദ്യമായി എത്തി.
ഡോ. ഷിറീൻ അൽ സുബൈയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ സാങ്കേതികവിദ്യയ്ക്ക് പിന്നിൽ. ഒരു ക്യൂബിക് മീറ്ററിൽ നിന്നു ശരാശരി 2.8 കിലോഗ്രാം ചെമ്മീൻ ഉത്പാദിപ്പിക്കാൻ പുതിയ സംവിധാനം സഹായിച്ചു. വിളവെടുപ്പിന് ശേഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഈ ചെമ്മീൻ കുവൈത്തിലെ മാർക്കറ്റുകളിൽ എത്തി.
ഉയർന്ന ഗുണമേന്മ ഈ ചെമ്മീനിന്‍റെ പ്രത്യേകതയായി ഡോ. അൽ സുബൈ വ്യക്തമാക്കി. രാസവസ്തുക്കൾ ഇല്ലാത്ത, ഉയർന്ന നിലവാരമുള്ള തീറ്റയുടെയാണ് വളർച്ചയ്ക്ക് പിന്തുണ നൽകിയതെന്നും അവര്‍ കൂട്ടിച്ചേർത്തു. പരിസ്ഥിതി സൗഹൃദമായ ബാക്ടീരിയയുടെ സഹായത്തോടെ ഒരുക്കുന്ന ഈ കൃഷിരീതി സുസ്ഥിര കൃഷിക്ക് മാതൃകയാകുമെന്നും അവർ പറഞ്ഞു.
