പ്രായമായ മുത്തശ്ശിയെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈത്തിയയിൽ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുൻ സിറ്റിംഗിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രതി 85 വയസ്സുള്ള ഇരയെ ദയയില്ലാതെ കൊലപ്പെടുത്തിയതിനാൽ ഈ കുറ്റം ഹീനമാണെന്നും പ്രതി മനുഷ്യത്വം ഇല്ലാത്തവനായി, പ്രത്യേകിച്ച് ഇരയുടെ ബലഹീനതയും വാർധക്യവും കണക്കിലെടുക്കുമ്പോൾ ഒരു ദയയും കാണിച്ചില്ല എന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഈ കുറ്റം ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല. മറിച്ച് മാനുഷിക മൂല്യങ്ങളുടെ ഹൃദയത്തിലേറ്റ കുത്താണ് ഇതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്. 

Read Also - വീട്ടുകാർ പുറത്തുപോയത് മനസ്സിലാക്കി; സൗദിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം