വിജയിക്കാന്‍ ഇരട്ടി സാധ്യതകള്‍; വെറും 35 ദിര്‍ഹം കൊണ്ട് ജീവിതം മാറ്റി മറിക്കാം
- പരിമിതമായ കാലയളവിലേക്കുള്ള പുതിയ ഓഫര്‍ സെപ്തംബര്‍ 24ന് തുടങ്ങി.
- 35 ദിര്‍ഹം മുടക്കി വാങ്ങുന്ന ഒരു മഹ്‌സൂസ് ബോട്ടില്‍ഡ് വാട്ടറിലൂടെ ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് എന്‍ട്രികള്‍ ലഭിക്കുന്നു.
ദുബൈ: മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൂടുതല്‍ മില്യനയര്‍മാരെ സ്വാഗതം ചെയ്യാനുള്ള യാത്രയിലാണ് മഹ്‌സൂസ്. യുഎഇയിലെ പ്രമുഖ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, വെറും രണ്ടു വര്‍ഷം കൊണ്ട് 28 മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോഴിതാ മില്യനയറാകാനുള്ള സാധ്യതകള്‍ ഇരട്ടിയാക്കുന്ന പരിമിതമായ കാലയളവിലേക്കുള്ള പ്രത്യേക ഓഫറും മഹ്‌സൂസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്തംബര്‍ 24ന് രാത്രി 8.31 മുതല്‍ ആരംഭിച്ച പരിമിതകാല ഓഫര്‍ സമയത്ത്, 35 ദിര്‍ഹം മുടക്കി മഹ്‌സൂസ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രതിവാര നറുക്കെടുപ്പിലേക്ക് ഒരു അധിക എന്‍ട്രി കൂടി ലഭിക്കും. ഇതിലൂടെ ഒന്നാം സമ്മാനമായ 10 മില്യന്‍ ദിര്‍ഹം, രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹം, മൂന്നാം സമ്മാനമായ 350 ദിര്‍ഹം, ഇവയ്ക്ക് പുറമെ റാഫിള്‍ ഡ്രോ വിജയികള്‍ക്ക് ലഭിക്കുന്ന 300,000 ദിര്‍ഹം എന്നിവ നേടാനുള്ള സാധ്യതകള്‍ ഇരട്ടിയാകുകയാണ്.
ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കുകയുമാണ്. നറുക്കെടുക്കുന്ന അഞ്ച് സംഖ്യകളുമായി യോജിച്ച് വരാനുള്ള അവസരവും ഇരട്ടിയാകുകയാണ്.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള രണ്ട് എന്‍ട്രികളും റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാനുള്ള രണ്ട് എന്‍ട്രികളും ലഭിക്കുന്നു.
അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന മഹ്സൂസ്, ഇതുവരെ ആകെ 280,000,000ത്തിലേറെ ദിര്‍ഹത്തിന്‍റെ സമ്മാനങ്ങളാണ് നല്‍കിയിട്ടുള്ളത്. ആളുകളുടെ ജീവിതം മാറ്റിമറിക്കുന്ന മേഖലയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, വന്‍തുകയുടെ സമ്മാനങ്ങളിലൂടെ ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിന് പുറമെ, സിഎസ്ആര്‍ പദ്ധതികളിലൂടെ സമൂഹത്തിനും സംഭാവനകള്‍ നല്‍കുന്നു. ഇതുവരെ 8,000ത്തിലേറെ വ്യക്തികള്‍ക്കാണ് മഹ്സൂസിന്‍റെ സിഎസ്ആര്‍ പദ്ധതികളിലൂടെ പ്രയോജനം ലഭിച്ചിട്ടുള്ളത്.
നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.