Asianet News MalayalamAsianet News Malayalam

32 ബാര്‍ റെസ്റ്റോറന്റുകള്‍ക്ക് പൂട്ട്; നിരവധി പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി, ഒട്ടേറെ പേരുടെ ജോലി പോയി

ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തിലാണ് ഇവ പൂട്ടിച്ചത്.

gulf news many bar restaurants closed in bahrain due to violations rvn
Author
First Published Oct 2, 2023, 8:11 PM IST

മനാമ: ബഹ്‌റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഇവയില്‍ കൂടുതല്‍ ബാറുകളും നടത്തിയിരുന്നത് മലയാളികളായിരുന്നു. ഇതോടെ മലയാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ റെസ്‌റ്റോറന്റുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. 

എന്റര്‍ടെയ്ന്‍മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32 ബാര്‍ റെസ്‌റ്റോറന്റുകളാണ് കഴിഞ്ഞ ആഴ്ച അടച്ചത്. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തിലാണ് ഇവ പൂട്ടിച്ചത്. വന്‍ തുക പിഴ അടച്ച ശേഷം ടൂറിസം മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച ശേഷം മാത്രമെ ഇനി ഇവ പഴയ പോലെ തുറന്നു പ്രവര്‍ത്തിക്കാനാകൂ. 10,000 ദിനാര്‍ മുതല്‍ 30,000 ദിനാര്‍ വരെയാണ് പല റെസ്റ്റോറന്റുകള്‍ക്കും പിഴ ചുമത്തിയിട്ടുള്ളത്.

സ്വദേശി ഉടമകളില്‍നിന്ന് സബ് ലീസിങ് എടുത്തു നടത്തുന്ന റസ്‌റ്റോറന്റുകളില്‍ പലതും ഇപ്പോള്‍ അധികൃതര്‍ നടപ്പാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് നിയമാനുസൃത വിസയും ഉണ്ടായിരുന്നില്ല. അടച്ചുപൂട്ടിയവയില്‍ കൂടുതലും മലയാളി ഉടമകള്‍ നടത്തുന്ന റെസ്റ്റോറന്‍റുകളാണ്. ഇവിടെ ജോലി ചെയ്തിരുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നിലവില്‍ ജോലിയില്ലാത്ത അവസ്ഥയിലാണ്.  

Read Also - പ്രവാസികളുടെ ശ്രദ്ധക്ക്, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം

ഹൂതി ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതി

റിയാദ്: ദക്ഷിണ സൗദി അതിര്‍ത്തിയില്‍ ബഹ്‌റൈന്‍ സൈനികരെ ലക്ഷ്യമിട്ട് ഹൂതി മില്യഷ്യകള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ രക്ഷാസമിതി. മുഴുവന്‍ ഭീകരാക്രമണങ്ങളും നിര്‍ത്തിവെക്കണമെന്നും അന്താരാഷ്ട്ര നിയമം അനുസരിച്ച് പ്രതിബദ്ധതകള്‍ മാനിക്കണമെന്നും ഹൂതികളോട് രക്ഷാ സമിതി ആവശ്യപ്പെട്ടു. 

ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ നാല് ബഹ്‌റൈനി സൈനികര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് രക്ഷാ സമിതി പറഞ്ഞു. സുസ്ഥിരമായ വെടിനിര്‍ത്തലിലേക്ക് നയിക്കുന്ന നിര്‍ണായക നടപടികള്‍ ഹൂതികള്‍ കൈക്കൊള്ളണം. യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനും യെമന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുമെന്ന് രക്ഷാ സമിതി അംഗങ്ങള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios