അസാധാരണമായ ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ആരാധകർക്കും ആവേശകരമായ ഫുട്ബാൾ അനുഭവങ്ങൾ സമ്മാനിക്കാനാണ് രാജ്യം താൽപര്യപ്പെടുന്നത്.

റിയാദ്: 2034ലെ ഫുട്ബോൾ ലോകകപ്പ് നടത്താൻ ഫിഫക്ക് അപേക്ഷ നൽകി സൗദി അറേബ്യ. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം തേടി ഔദ്യോഗിക നാമനിർദേശം നൽകിയെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

അസാധാരണമായ ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ആരാധകർക്കും ആവേശകരമായ ഫുട്ബാൾ അനുഭവങ്ങൾ സമ്മാനിക്കാനാണ് രാജ്യം താൽപര്യപ്പെടുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് നാന്ദി കുറിക്കുന്നതാണ് നാമനിർദേശമെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ഫിഫ കൗൺസിൽ അംഗവുമായ യാസർ ബിൻ ഹസൻ അൽമിസ്ഹൽ പറഞ്ഞു. മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താൽപര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂർണ നാമനിർദേശ പത്രികയാണ് സമർപ്പിച്ചതെന്നും അൽമിസ്ഹൽ കൂട്ടിച്ചേർത്തു.

സൗദി ഫുട്ബാൾ ഫെഡറേഷെൻറ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് 70 ലധികം ഫുട്ബാൾ ഫെഡറേഷനുകളാണ് സൗദിക്ക് പിന്തുണ അറിയിച്ചത്. ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങൾ പിന്തുണ അറിയിച്ച് പ്രസ്താവനകളിറക്കിയിട്ടുണ്ട്. സൗദി അറേബ്യക്ക് വിപുലമായ അനുഭവവും പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ വിജയം തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉണ്ട്.

Read Also - പലസ്തീൻ ജനതയ്ക്ക് യുഎഇയുടെ അടിയന്തര സഹായം; നിര്‍ദ്ദേശം നല്‍കി ശൈഖ് മുഹമ്മദ്

മൃഗങ്ങളോട് ക്രൂരത കാട്ടിയാൽ 'കടുത്ത ശിക്ഷ'; ഒരു ലക്ഷം റിയാൽ പിഴ ചുമത്തും

റിയാദ്: സൗദിയിൽ വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളുമടക്കം ഏതുതരം ജീവികളോടും ക്രൂരത കാട്ടുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ദേശീയ വന്യജീവികേന്ദ്രത്തിെൻറ മുന്നറിയിപ്പ്. കരയിലും കടലിലുമുള്ള ജീവികളോട് അവയുടെ പ്രകൃതിക്കനുസൃതമായ പെരുമാറ്റമാണ് വേണ്ടത്. അല്ലാത്ത രീതിയിലുള്ള പെരുമാറ്റവും അവയെ അലഞ്ഞുതിരിയാൻ വിട്ടയക്കലും രാജ്യത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കലാവും. ജിവികളെയും അപകടത്തിലാക്കും.

വിദേശത്ത് നിന്ന് ജീവികളെ കൊണ്ടുവരുമ്പോൾ സവിശേഷമായ ആവാസവ്യവസ്ഥയിൽനിന്നുള്ള മാറ്റം അവയുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും.മാത്രമല്ല സൗദിയിലെ തനത് അന്തരീക്ഷത്തിൽ കഴിയുന്ന ജീവികളിലുള്ള നൈസർഗികമായ മൂല്യം നഷ്ടപ്പെടാൻ അതിടയാക്കും. 

വിദേശത്തുനിന്ന് വരുന്നവയും ഇവിടെയുള്ളവയും തമ്മിൽ ഇടപഴകി ഒരു ബന്ധവുമില്ലാത്ത സങ്കരയിനങ്ങളായി മാറുകയും ചെയ്യും. ഇത് ജനിതക ആസ്തികളുടെ നഷ്ടമുണ്ടാക്കും. ജീവികളെ വിട്ടയക്കുേമ്പാൾ അപരിചിതരായ മൃഗങ്ങൾ കൊണ്ടുവരുന്ന പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പൊതുവെ ആവാസവ്യവസ്ഥയുടെ സുരക്ഷക്ക് ഭീഷണിയാകും. കാലക്രമേണ അത് മുക്തി നേടാൻ പ്രയാസമുള്ള ഒരു കീടമായി മാറുകയും സാമ്പത്തികവും ആരോഗ്യപരവുമായ നാശത്തിന് കാരണമാകുകയും ചെയ്യുമെന്നും ദേശീയ വന്യജിവി കേന്ദ്രം വ്യക്തമാക്കി.

മൃഗങ്ങളേയോ ജന്തുക്കളേയോ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്നത് പാരിസ്ഥിതിക ലംഘനമാണ്. ശിക്ഷ ലഭിക്കുന്ന കുറ്റകൃതൃമാണ്. പ്രകൃതിക്കനുസൃതമല്ലാതെ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്ന ഒരോ പ്രാദേശിക ജീവികൾക്കും 5,000 റിയാലും ജീവി പ്രാദേശികമല്ലെങ്കിൽ ഒരു ലക്ഷം വരെ പിഴയുമുണ്ടാകുമെന്നും മൃഗസംരക്ഷണ നിയമം അനുശാസിക്കുന്നുണ്ട്. വളർത്തു പൂച്ചകളും നായ്ക്കളും പോലുള്ളവയെ വന്യമായ പരിതസ്ഥിതിയിൽ ഉപേക്ഷിക്കുന്നത്, ഇരപിടിത്തം, ഭക്ഷണത്തിനായുള്ള മത്സരം, രോഗങ്ങളുടെ വ്യാപനം, സങ്കരവൽക്കരണം എന്നിവയിലൂടെ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വലിയ ഭീഷണിയാണെന്നും കേന്ദ്രം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...