ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷന് തുടക്കമായി. ഹജ്ജ്^ഉംറ മന്ത്രാലയത്തിന്റെ ഇ ^ട്രാക്ക് വഴിയാണ് തീർത്ഥാടകർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.

റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്ട്രേഷന് തുടക്കമായി. ഹജ്ജ്^ഉംറ മന്ത്രാലയത്തിന്റെ ഇ ^ട്രാക്ക് വഴിയാണ് തീർത്ഥാടകർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. 2,30,000 ആഭ്യന്തര തീർത്ഥാടകരാണ് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കുക. അറബിക് കലണ്ടർ പ്രകാരം ദുൽഹജ്ജ് ഏഴുവരെ തീർത്ഥാടനത്തിന് രജിസ്റ്റർ ചെയ്യാം. ഇവർക്ക് ഹജ്ജ് നിർവഹിക്കാനുള്ള രജിസ്ട്രേഷനാണ് ഇന്ന് തുടക്കമായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഹജ്ജിനു അവസരം ലഭിക്കുക. ഓൺലൈൻ സംവിധാനമായ ഈ- ട്രാക്ക് വഴി വ്യക്തിപരമായ വിവരങ്ങൾ നൽകുകയാണ് ആദ്യം വേണ്ടത്. അതിനു ശേഷം അനുയോജ്യമായ പാക്കേജ് തെരഞ്ഞെടുക്കാം. പണം അടച്ചു കഴിഞ്ഞാൽ ഹജ്ജ് അനുമതി പത്രം നൽകുന്നതിന് തീർത്ഥാടകരുടെ വിവരങ്ങൾ ഇ- ട്രാക്ക് വഴി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും. 

ആറു ഹജ്ജ് പാക്കേജുകളാണ് ഇതവണയുള്ളത്. മിനായിലെ തമ്പുകളിൽ താമസ സൗകര്യം നൽകുന്ന ഇക്കോണമി 1 പാക്കേജിൽ 3,447 റിയാൽ മുതൽ 4,797 വരെയാണ് നിരക്ക്. മക്കയിൽ താമസ സൗകര്യം നൽകുന്ന ഇക്കോണമി 2 പാക്കേജിനു 3,465 റിയലുമാണ് നിരക്ക്.