Asianet News MalayalamAsianet News Malayalam

ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു; വെള്ളപ്പാച്ചിലിൽ ഒരു മരണം

ഖുറയാത്ത് വിലയത്തിലെ വാദി അൽ-അറബിൻ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചിൽ ഒരു റെസ്റ്റ് ഹൗസിൽ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹകരണത്തോടെ മസ്‍കത്ത് സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. പത്ത് കുട്ടികളുള്‍പ്പെടെ  19  പേരടങ്ങുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.

Heavy rain reported at various parts of oman one death reported
Author
Muscat, First Published Jul 16, 2021, 9:13 PM IST

മസ്‍കത്ത്: കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ദാഖിലിയ ഗവര്‍ണറേറ്റിൽ സുമേയില്‍ വിലായത്തിൽ വെള്ളപ്പാച്ചിലിൽ കുടുങ്ങിയ ഒരു വിദേശി മരണുപ്പെട്ടു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്‍ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.

ഖുറയാത്ത് വിലയത്തിലെ വാദി അൽ-അറബിൻ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചിൽ ഒരു റെസ്റ്റ് ഹൗസിൽ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹകരണത്തോടെ മസ്‍കത്ത് സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. പത്ത് കുട്ടികളുള്‍പ്പെടെ  19  പേരടങ്ങുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും സിവിൽ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.
Heavy rain reported at various parts of oman one death reported

ദോഫാർ ഗവര്‍ണറേറ്റിൽ സലാല വിലയത്തിലെ വാദിയിൽ കുടുങ്ങിയ ഒരു കുടുംബത്തെ പരുക്കുകളൊന്നുമില്ലാതെ ദോഫാർ സിവിൽ ഡിഫൻസ് സമിതി രക്ഷപ്പെടുത്തി. അൽ - കാമിൽ, അൽ - വഫി വിലയത്തിൽ വാദി അൽ-സിലില്‍ ഒഴുക്കിൽപ്പെട്ട രണ്ട് ഏഷ്യാക്കാരെ സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

ഒമാനിലെ തെക്കൻ അൽ-ശർഖിയ ഗവർണറേറ്റിന്റെ താഴ്‍ന്ന പ്രദേശങ്ങളിൽ മഴവെള്ളപ്പാച്ചിൽ ശക്തമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഡിഫൻസ് സമിതി നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങൾ  വാദികൾ  മുറിച്ചു കടക്കുന്നത്  സുരക്ഷാ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വീടിനു പുറത്ത് പോകാൻ പാടുള്ളൂവെന്നും, സുരക്ഷിതരായി വീടിനുള്ളിൽ തന്നെ കഴിയണമെന്നും അറിയിപ്പിൽ പറയുന്നു. ബോധപൂര്‍വം വാദികൾ മുറിച്ചു കടന്ന് സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ അപകടത്തിലാക്കുന്നവര്‍ക്ക് മൂന്ന് മാസം തടവും 500 ഒമാനി റിയൽ പിഴയും ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios