കുവൈത്തിൽ ഹെൽത്ത് ക്ലബ്ബുകൾ, ഗ്രോസറി കടകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പും പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഹെൽത്ത് ക്ലബ്ബ് അടച്ചുപൂട്ടുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഹെൽത്ത് ക്ലബ്ബുകൾ, ഗ്രോസറി കടകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പും പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വ്യാപാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കാത്തതിന് ഒരു ഹെൽത്ത് ക്ലബ്ബിനും ഒരു ഡയറ്ററി സപ്ലിമെന്റ് കടയ്ക്കും രണ്ട് സമൻസ് മുന്നറിയിപ്പുകൾ നൽകി.

അതോടൊപ്പം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഹെൽത്ത് ക്ലബ്ബ് അടച്ചുപൂട്ടുകയും ചെയ്തു. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ ഇത്തരം പരിശോധനകൾ തുടരുമെന്നും, നിയമലംഘകരെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിംഗ് കമ്പനി പ്രവർത്തിപ്പിക്കുന്ന ഇന്ധന ടാങ്കുകളെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതോടെ വലിയ തീപിടിത്തമുണ്ടായി. ടാങ്കുകൾക്ക് നാശനഷ്ടവും സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുല്ല അൽ-റജ്ഹി വ്യക്തമാക്കി. അടിയന്തര സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമൊന്നുമില്ലെന്നും വസ്തു നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും അധികൃതർ അറിയിച്ചു.