ജൂലിയുടെ ഏകസഹോദരന്‍ ജയഘോഷ് കഴിഞ്ഞവര്‍ഷം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. സഹോദരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് ജൂലി നാട്ടിലെത്തിയത്. 

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു. കരവാളൂര്‍ പാറവിള ചെറുപുഷ്പം വീട്ടില്‍ (വേളാങ്കണ്ണി) ചാക്കോ ജോണിന്റെയും മറിയ ജോണിന്റെയും മകള്‍ ജൂലി ജോണാണ് (44) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഹൃദയാഘാതം മൂലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലണ്ടനിലെ ഡെഗ്നാം ഈസ്റ്റിലാണ് ജൂലിയും കുടുംബവും താമസിച്ചിരുന്നത്. ഭര്‍ത്താവ്: പ്രകാശ് ഉമ്മന്‍, മക്കള്‍: ഏഞ്ചല്‍ പ്രകാശ്, ലിയോണ പ്രകാശ്. ജൂലിയുടെ ഏകസഹോദരന്‍ ജയഘോഷ് കഴിഞ്ഞവര്‍ഷം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. സഹോദരന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് ജൂലി നാട്ടിലെത്തിയത്. 

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മലയാളിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു

റിയാദ്: ഒമ്പത് വര്‍ഷമായി നാട്ടില്‍ പോകാതെ സൗദിയില്‍ കഴിഞ്ഞ പ്രവാസിയുടെ മൃതദേഹം സുഹൃത്തുക്കള്‍ നാട്ടിലെത്തിച്ചു. ഒരു പതിറ്റാണ്ടിലേറെയായി സൗദി വടക്കന്‍ പ്രവിശ്യയിലെ തുറൈഫിലും ഖുറയ്യാത്തിലുമായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി റസ്താന്‍ (40) കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.

ചികിത്സക്കിടയില്‍ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണം എന്ന് ഹോസ്പിറ്റല്‍ അധികൃതരും അറിയിച്ചു. രണ്ടു വര്‍ഷം മുന്‍പ് ഭാര്യയേയും മൂന്ന് കുട്ടികളെയും നാട്ടില്‍ നിന്നും കൊണ്ടുവരികയും കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനു മുന്‍പ് അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്ന റസ്താന്‍ ഒന്‍പതു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്.

തങ്ങളുടെ പ്രിയപ്പെട്ട സ്‌നേഹിതന്റെ എല്ലാ ബാധ്യതകളും തീര്‍ത്ത് ഭാര്യയേയും കുട്ടികളെയും അവസാനമായി ഒരു നോക്ക് കാണിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ മയ്യിത്ത് നാട്ടിലേക്കയക്കുന്നതിന് സ്‌നേഹിതന്മാരായ ഷമീര്‍, ഷബീര്‍, നിഷാദ്, അഹ്മദ്കുട്ടി എന്നിവര്‍ മുന്നിട്ടിറങ്ങുകയും നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഐ.സി.എഫ് , ഐ.എം.സി.സി, കെ.എം.സി.സി. പ്രവര്‍ത്തകരായ സലീം കൊടുങ്ങല്ലൂര്‍,യൂനുസ് മുന്നിയൂര്‍, റോയ് കോട്ടയം, അഷ്റഫ്, സെയ്തുട്ടി എന്നിവരും നേതൃത്വം നല്‍കി. റിയാദില്‍ നിന്നും സിദ്ധീഖ്, മുനീര്‍ എന്നിവരുടെ സഹകാരണവും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു സഹായകമായി.