സിവിൽ ഐഡിയിൽ വ്യാജ മേൽവിലാസം ചമച്ച പബ്ലിക് അതോറിറ്റി ജീവനക്കാരനും നാല് പ്രവാസികൾക്കും കുവൈത്തിൽ തടവുശിക്ഷ. കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനാണ് ഇയാൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്.

കുവൈത്ത് സിറ്റി: സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിലെ രേഖകളിൽ കൃത്രിമം കാണിച്ച് താമസക്കാരുടെ മേൽവിലാസം അനധികൃതമായി മാറ്റി നൽകിയ കേസിൽ അതോറിറ്റി ജീവനക്കാരനും നാല് പ്രവാസികൾക്കും കുവൈത്ത് ക്രിമിനൽ കോടതി കഠിനതടവ് വിധിച്ചു. കൗൺസിലർ അൽ-ദുവൈഹി അൽ-ദുവൈഹിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ അതോറിറ്റി ജീവനക്കാരന് അഞ്ച് വർഷം കഠിനതടവും 340 കുവൈത്ത് ദിനാർ പിഴയും കോടതി ചുമത്തി. കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തിയതിനാണ് ഇയാൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ ക്രിമിനൽ കുറ്റകൃത്യത്തിൽ പങ്കാളികളായ നാല് പ്രവാസികൾക്ക് മൂന്ന് വർഷവും നാല് മാസവും വീതം കഠിനതടവും കോടതി വിധിച്ചിട്ടുണ്ട്. പണം വാങ്ങി അതോറിറ്റിയുടെ ഡാറ്റാബേസിലെ മേൽവിലാസങ്ങൾ നിയമവിരുദ്ധമായി തിരുത്താൻ ജീവനക്കാരൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പ്രതികളെ ജുഡീഷ്യറിക്ക് കൈമാറുകയും, വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.