ചവറ്റുകുട്ടയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ ഒരാൾ ഉപേക്ഷിച്ചെന്ന വിവരം അധികൃതര്‍ക്ക് ലഭിച്ചതാണ് നിര്‍ണായകമായത്. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. 

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ കൊലപ്പെടുത്തി മരുഭൂമിയിൽ തള്ളിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. അംഗാര സ്ക്രാപ്പ് യാർഡിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാദ് അൽ അബ്ദുള്ളയിലെ ഒരു ചവറ്റുകുട്ടയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ ഒരാൾ ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് കേസ് വെളിച്ചത്തുവന്നത്.

Add Asianetnews as a Preferred SourcegooglePreferred

റിപ്പോർട്ടിനെ തുടർന്ന്, ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റിനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് കണ്ട ഒരു പ്രതിയെ തിരിച്ചറിയാൻ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ സഹായിച്ചു. അധികൃതർ ഈ വാഹനം പിന്തുടർന്ന് അതിനുള്ളിൽ രക്തക്കറ കണ്ടെത്തി ഇതാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. ചോദ്യം ചെയ്യലിൽ, പ്രതി തന്റെ ഡ്രൈവറെ കൊലപ്പെടുത്തി സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ മൃതദേഹം തള്ളിയതായി സമ്മതിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീരാന്‍ജുലു (38 )വിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

Read Also - തുടർച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും, ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം