ലൈഫ് ഹെൽത്കെയർ ഗ്രൂപ്പ് ദുബായ് നഗരത്തിൽ സംഘടിപ്പിച്ച കൺടിന്യൂയിങ് മെഡിക്കൽ എജ്യുക്കേഷൻ കോൺഫറൻസിലാണ് ആരോഗ്യവിദഗ്ധർ ഈ വിഷയങ്ങൾ ചർച്ച ചെയ്തത്.

ദുബായ് നഗരത്തിലെ താമസക്കാരിൽ അമിതവണ്ണം കൂടുതലായിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധർ. കുട്ടികളിലും അമിതവണ്ണം കൂടുതലായി കാണുന്നുണ്ട്. ജീവിതശൈലി, സാമൂഹിക സാഹചര്യങ്ങൾ, ഭക്ഷണം എന്നിവയാണ് അമിതവണ്ണമുള്ളവരുടെ എണ്ണം കൂടാൻ കാരണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

ലൈഫ് ഹെൽത്കെയർ ഗ്രൂപ്പ് ദുബായ് നഗരത്തിൽ സംഘടിപ്പിച്ച കൺടിന്യൂയിങ് മെഡിക്കൽ എജ്യുക്കേഷൻ കോൺഫറൻസിലാണ് ആരോഗ്യവിദഗ്ധർ ഈ വിഷയങ്ങൾ ചർച്ച ചെയ്തത്.

"ശാരീരിക ആരോഗ്യത്തിലും മാനസികാരോഗ്യത്തിലും കുട്ടികളിലെ അമിതവണ്ണം ബാധിക്കുന്നുണ്ട്. 2018 മുതൽ 2022 വരെ യു.എ.ഇയിലെ കുട്ടികളിലെ അമിതവണ്ണം 12 ശതമാനത്തിൽ നിന്ന് 17.4 ശതമാനത്തിലേക്ക് ഉയർന്നു. ഇത് മറ്റുള്ള അസുഖങ്ങൾക്കും ആരോഗ്യ പ്രശനങ്ങൾക്കും കാരണമായിട്ടുണ്ട്." പ്രബന്ധം അവതരിപ്പിച്ച് ഡോ. നസ്രീൻ ചിദാര പാരി പറഞ്ഞു.

ജീവിതശൈലി രോഗങ്ങളുടെ ഉയർച്ചയെക്കുറിച്ച് അവബോധം നൽകാനായിരുന്ന കോൺഫറൻസ്. ജീവിതശൈലി രോഗങ്ങളുടെ കാരണങ്ങൾ, പ്രത്യഖ്യാതങ്ങൾ, കൃത്യമായി എങ്ങനെ രോഗങ്ങളെ പ്രതിരോധിക്കണം എന്നിവയാണ് ചർച്ചയായത്. ഏതാണ്ട് 250 ആരോഗ്യ പ്രൊഫഷണലുകൾ പങ്കെടുത്തു.

ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ ജ്ഞാനം നൽകുന്നതിലൂടെ നിരവധി ആരോഗ്യ പ്രശനങ്ങൾ തടയാനാകുമെന്ന് ലൈഫ് മെഡിക്കൽ സെന്റേഴ്സ് ആൻ‍ഡ് ക്ലിനിക്സ് സി.ഇ.ഒ കെ. ജയൻ പറഞ്ഞു.

ജീവിതശൈലി രോഗങ്ങൾ നിശബ്ദ കൊലയാളികളാണെന്ന് നിരീക്ഷിച്ച ഡോ. കിർതി മോഹൻ മാര്യ ലോകം മുഴുവൻ ഇത്തരം രോഗങ്ങൾ വ്യാപിക്കുകയാണെന്നും മനുഷ്യർക്ക് ദീർഘകാലയളവിൽ ഒരു ഭീഷണിയാണ് ഇവയെന്നും പറഞ്ഞു.

"ഗർഭിണികളായ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് അമിതവണ്ണം. ഗർഭിണികളിൽ പകുതിയിൽ താഴെ മാത്രമേ നോർമൽ ആയിട്ടുള്ള ബോഡി മാസ് ഇൻഡെക്സ് ഉള്ളൂ. ഇത് നിയന്ത്രിക്കാൻ ദീർഘകാല പദ്ധതികൾ വേണം." ലൈഫ് മെഡിക്കൽ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഓബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. നിദ്ദ ഖാൻ പറഞ്ഞു.

ജീവിതശൈലി രോഗങ്ങളിൽ വളരെപ്പെട്ടന്ന് വർധിക്കുന്ന ഒന്നാണ് പ്രമേഹമെന്ന് ലൈഫ് മെഡിക്കൽ സെന്റർ ജനറൽ പ്രാക്റ്റീഷനർ ഡോ. മുഹമ്മദ് സൽമാൻ ഖാൻ പറഞ്ഞു. "അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രമേഹത്തിന് കാരണം. 2045 ആകുമ്പോൾ പ്രമേഹരോഗികളുടെ എണ്ണം പലമടങ്ങാകും. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ 110% വർധനയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ തന്നെ പ്രമേഹം തിരിച്ചറിയുന്നത് കൃത്യമായ ജീവിതശൈലി മാറ്റങ്ങൾക്കും ആരോഗ്യപരമായ ഡയറ്റ് തെരഞ്ഞെടുക്കുന്നതിനും ശാരീര അധ്വാനങ്ങൾ സ്വീകരിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.