കടയിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുഖാവരണം അണിഞ്ഞിരുന്ന ഒരു സ്ത്രീയുടെ പിന്നില്‍ ചേര്‍ന്നുനിന്ന യുവാവ് അവരെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഒരു കടയില്‍ വെച്ച് സ്ത്രീയെ ശല്യം ചെയ്തയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നര വര്‍ഷം തടവും 20,000 റിയാല്‍ പിഴയുമാണ് പ്രതിക്ക് ദമ്മാം ക്രിമിനല്‍ കോടതി വിധിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

കടയിലെ സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. മുഖാവരണം അണിഞ്ഞിരുന്ന ഒരു സ്ത്രീയുടെ പിന്നില്‍ ചേര്‍ന്നുനിന്ന യുവാവ് അവരെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.