ഒരു സംഘം യുവാക്കള്‍ റെസ്റ്റോറന്റിലെത്തി ജീവനക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അറ്റോര്‍ണി ജനറല്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) റിയാദിലെ(Riyadh) റെസ്റ്റോറന്റില്‍ ജീവനക്കാരെ ആക്രമിച്ചു. ഫാസ്റ്റ്-ഫുഡ് റെസ്റ്റോറന്റിലാണ് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്. രണ്ട് പ്രവാസി തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു.

Add Asianetnews as a Preferred SourcegooglePreferred

റിയാദ് മേഖലയിലെ അല്‍ ഖുവൈയ്യ ഗവര്‍ണറേറ്റിലെ അല്‍-ഖസ്ര ഷോപ്പിങ് സെന്ററിലാണ് സംഭവമുണ്ടായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. ഒരു സംഘം യുവാക്കള്‍ റെസ്റ്റോറന്റിലെത്തി ജീവനക്കാരെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അറ്റോര്‍ണി ജനറല്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പ്രതികളെ അല്‍ ഖര്‍ജ് ലര്‍ണറേറ്റില്‍ കണ്ടെത്തി. ഇവരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മൊബൈല്‍ കടകളില്‍ റെയ്‍ഡ്; 28 പ്രവാസികള്‍ പിടിയിലായി

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മൊബൈല്‍ ഷോപ്പുകളില്‍ (Mobile shops) അധികൃതരുടെ പരിശോധന. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ സംയുക്ത സംഘം (Joint-inspection team) പരിശോധനയ്‍ക്ക് എത്തിയത്. തൊഴില്‍ നിയമ ലംഘകരമായ 28 പ്രവാസികളെ ഇവിടെ നിന്ന് പിടികൂടി. ഇവരെ നാടുകടത്തുമെന്ന് (Deporting) അധികൃതര്‍ അറിയിച്ചു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിയാദ് ശാഖാ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാജ്യത്ത് സ്വദേശിവത്കരണവും തൊഴില്‍ നിയമങ്ങളും നടപ്പാക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയും പരിശോധനയില്‍ പങ്കെടുത്തു.

സ്‍പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യല്‍, സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യല്‍, തൊഴില്‍ പെര്‍മിറ്റില്ലാതെ ജോലി ചെയ്യല്‍, സ്വദേശിവത്കരിച്ച തൊഴിലുകളില്‍ സ്‍പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് പ്രവാസികള്‍ പിടിയിലായത്. പത്തോളം വ്യാപാര സ്ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തി. ഇവര്‍ക്ക് പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുന്നതിനുമായി സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി.