റിയാദിലെ കിങ് അബ്ദുൽ അസീസ് ഇക്വസ്റ്റേറിയൻ സ്ക്വയറിലാണ് കുതിരയോട്ട മത്സരം നടന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിലായിരുന്നു അവേശോജ്വലമായ മത്സരം പൊടിപാറിച്ചത്.
റിയാദ്: സൗദി അറേബ്യയിൽ നടന്ന അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിൽ ‘മുഷറഫ്’ എന്ന കുതിര ഏറ്റവും വേഗമേറിയ ഓട്ടക്കാരനുള്ള ചാമ്പ്യൻ പട്ടം സ്വന്തമാക്കി. റിയാദിൽ നടന്ന രണ്ടാമത് സൗദി കപ്പ് അന്താരാഷ്ട്ര കുതിരയോട്ട മത്സരത്തിലാണ് 20 ദശലക്ഷം ഡോളറിന്റെ സമ്മാനം ഈ കുതിരയുടെ ഉടമ നേടിയത്.
റിയാദിലെ കിങ് അബ്ദുൽ അസീസ് ഇക്വസ്റ്റേറിയൻ സ്ക്വയറിലാണ് കുതിരയോട്ട മത്സരം നടന്നത്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിലായിരുന്നു അവേശോജ്വലമായ മത്സരം പൊടിപാറിച്ചത്. ജേതാക്കൾക്ക് സൗദി കപ്പ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിതരണം ചെയ്തു. ചാമ്പ്യനായ കുതിരയുടെ ഉടമയായ അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽഫൈസലിനെ കിരീടാവകാശി അഭിനന്ദിച്ചു. അതോടൊപ്പം മുഷറഫ് കുതിരയുടെ പരിശീലകനായ ജോൺ ഗോസ്ഡനെയും ജോക്കി ഡേവിഡ് എഗാനെയും കിരീടാവകാശി അനുമോദിച്ചു.
കുതിരയോട്ട മത്സര ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള സമ്മാനമാണ് സൗദി കപ്പിലൂടെ മുഷറഫ് കുതിരയും അതിന്റെ ഉടമസ്ഥനും സ്വന്തമാക്കിയത്. മത്സരത്തിലെ മൊത്തം സമ്മാന തുക 30.5 ദശലക്ഷം ഡോളറാണ്. ലോകത്തിലെ ഏറ്റവും പ്രമുഖമായ കുതിരകൾ, പരിശീലകർ, കുതിര ഓട്ടക്കാർ (ജോക്കികൾ) എന്നിവർ മത്സരത്തിൽ പങ്കെടുത്തു. 13 രാജ്യങ്ങളിൽ നിന്നുള്ള 77 കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്.
റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, രാജാവിന്റെ ഉപദേശകനും ഇക്വസ്റ്റേറിയൻ കമീഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനും കുതിരയോട്ടമത്സര ക്ലബ് ചെയർമാനുമായ അമീർ ബന്ദർ ബിൻ ഖാലിദ് അൽഫൈസൽ, ഓസ്ട്രിയയിലെ സൗദി അംബാസഡറും കുതിരയോട്ടമത്സര ക്ലബ് ഡയറക്ടറുമായ അമീർ അബ്ദുല്ല ബിൻ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസും ഫൈനൽ മത്സരത്തിലും സമ്മാന വിതരണ ചടങ്ങിലും പങ്കെടുത്തു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Feb 22, 2021, 11:53 PM IST
Post your Comments