ടെലികോം-ഐടി മേഖലയില്‍ സൗദി സ്വദേശിവത്കരണം വര്‍ധിപ്പിക്കുന്നു
അടുത്ത വർഷം അവസാനത്തോട ഈ മേഖലയിൽ 15000 ലേറെ സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ ഈ മേഖലയിൽ സ്വദേശിവത്കരണ തോത് 43 ശതമാനമാണ്.
റിയാദ്: ടെലികോം-ഐടി മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കാന്‍ സൗദി ഭരണകൂടം നടപടികളാരംഭിച്ചു. 15,000 തൊഴിലവസരങ്ങള്‍ എങ്കിലും സ്വദേശികള്‍ക്കായി ഈ മേഖലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കമ്പ്യൂട്ടർ എഞ്ചിനീയർ, നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്, സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണത്തിനു മുൻഗണന നൽകുന്നത്. ടെലികോം, ഐ ടി മന്ത്രാലയവും തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും സൗദി കൌൺസിൽ ഓഫ് ചേംബേഴ്‌സും മാനവശേഷി വികസന നിധിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
അടുത്ത വർഷം അവസാനത്തോടz ഈ മേഖലയിൽ 15000 ലേറെ സ്വദേശികൾക്കു തൊഴിലവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ ഈ മേഖലയിൽ സ്വദേശിവത്കരണതോത് 43 ശതമാനമാണ്. 2016-ൽ ഇത് 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാപങ്കാളിത്തം 11 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.