പ്രാണികള്‍ നിറഞ്ഞ അരിച്ചാക്കുകള്‍ തുറന്ന് വൃത്തിയാക്കി വീണ്ടും വില്‍പ്പന നടത്തുന്നതായിരുന്നു രീതി. 

മസ്കറ്റ്: ഒമാനില്‍ പ്രാണികള്‍ നിറഞ്ഞ നിലയില്‍ കണ്ടെത്തിയ അരിച്ചാക്കുകള്‍ വീണ്ടും വിൽപ്പനക്കെത്തിച്ചതിനെ തുടർന്ന് നടപടി. സുഹാര്‍ വിലായത്തിലാണ് സംഭവം ഉണ്ടായത്. വടക്കന്‍ ബാത്തിന നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ 2,718 കിലോ അരിയാണ് പിടിച്ചെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

വാണിജ്യ സ്റ്റോറിലാണ് പരിശോധന നടത്തിയത്. പ്രാണികള്‍ നിറഞ്ഞ അരിച്ചാക്കുകള്‍ വീണ്ടും വൃത്തിയാക്കി പൊതിഞ്ഞ് വില്‍പ്പനക്ക് വെക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 

Read Also - കാറപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്, ഉടനടി ഹെലികോപ്റ്റർ റോഡിലേക്ക് പറന്നിറങ്ങി; അതിവേഗ രക്ഷാപ്രവർത്തനം, വീഡിയോ

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം