സൗദി അറേബ്യയില്‍ ഇന്ന് അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 687 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,24,407 ആയി.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗമുക്തരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച 935 പേർ കൂടി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 3,00,933 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.8 ശതമാനമാണ്.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 687 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,24,407 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 24 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4213ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,261 ആയി കുറഞ്ഞു. ഇവരിൽ 1368 പേരുടെ നില ഗുരുതരമാണ്.
റിയാദ് 2, ജിദ്ദ 3, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, ഹാഇൽ 1, ബുറൈദ 2, അബഹ 4, ജീസാൻ 1, ബെയ്ഷ് 1, സാംത 1, റിജാൽ അൽമ 1, അയൂൺ അൽജുവ 1, അൽബാഹ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. വെള്ളിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 72. ദമ്മാം 49, ജിദ്ദ 48, മദീന 42, റിയാദ് 37, ഹുഫൂഫ് 33, ഖത്വീഫ് 27, മുബറസ് 25, യാംബു 24, ദഹ്റാൻ 21, ജീസാൻ 17 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,584 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,645,077 ആയി.