ജിന്ന വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. പൈലറ്റുമാരുടെ ശ്രമകരമായ ഇടപടെല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു.
റിയാദ്: എഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി. പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്.
വെള്ളിയാഴ്ചയാണ് സംഭവം. ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്ന സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 330 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജിന്ന വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പാണ് വിമാനത്തില്‍ പക്ഷി ഇടിച്ചത്. പൈലറ്റുമാരുടെ ശ്രമകരമായ ഇടപടെല്‍ വലിയ അപകടം ഒഴിവാക്കുകയും വിമാനം സുരക്ഷിതമായി ജിന്ന വിമാനത്താവളത്തില്‍ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് കറാച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം റദ്ദ് ചെയ്തു. മടക്കയാത്രയില്‍ ജിദ്ദയിലേക്ക് പോകേണ്ട എല്ലാ യാത്രക്കാരെയും ഹോട്ടലിലേക്ക് മാറ്റി.
ഇറാഖി സയാമീസ് ഇരട്ടകളെ സൗദി അറേബ്യയിലെത്തിച്ചു
റിയാദ്: ഇറാഖി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ സൗദി അറേബ്യയില്‍ എത്തിച്ചു. ഉമർ, അലി എന്നീ സയാമീസുകളെയാണ് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ ദിവസം റിയാദിലെത്തിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിദഗ്ധ ആരോഗ്യ പരിശോധനക്കായി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല സ്‍പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
വരും ദിവസങ്ങളിൽ വിശദമായ പരിശോധനകൾക്ക് ഇവരെ വിധേയമാക്കും. വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യമാണോ എന്നാണ് സൂക്ഷ്മതലത്തിൽ മെഡിക്കൽ സംഘം പരിശോധിക്കുക. യെമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയയെയും ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നടന്ന ശസ്‍ത്രക്രിയയിലൂടെ വേര്‍പെടുത്തിയിരുന്നു. ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേരാണ് ആ ശസ്ത്രക്രിയയില്‍ പങ്കാളികളായത്.
മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്ന ലോകപ്രശസ്ത സർജൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ 18 വർഷം മുമ്പാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ച് പൂർണമായും സർക്കാർ ചെലവിൽ ശസ്ത്രക്രിയ നടത്തി വേർപെടുത്തുന്നത് ഒരു ജീവകാരുണ്യ ദൗത്യമായാണ് രാജ്യം നടത്തിവരുന്നത്.
