കബ്ദ് മരുഭൂമി മേഖലകളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി വൻ സുരക്ഷാ പരിശോധന നടത്തി. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായുള്ള സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായാണിത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ഗവർണറേറ്റിലെ കബ്ദ് മരുഭൂമി മേഖലകളിൽ കുവൈത്ത് ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റിയും സംയുക്തമായി വൻ സുരക്ഷാ പരിശോധന നടത്തി. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി തയ്യാറാക്കിയ സമഗ്ര സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

Add Asianetnews as a Preferred SourcegooglePreferred

ക്രിമിനൽ സെക്യൂരിറ്റി സെക്ടർ (ജഹ്‌റ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്), കുവൈത്ത് മുനിസിപ്പാലിറ്റി, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.

മരുഭൂമി പ്രദേശങ്ങളിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച താൽക്കാലിക ഷെഡുകൾ, കന്നുകാലി തൊഴുത്തുകൾ, മറ്റ് അനധികൃത നിർമ്മാണങ്ങൾ എന്നിവ നീക്കം ചെയ്യുക കൂടാതെ താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുക എന്നതും പരിശോധനയുടെ ലക്ഷ്യമാണ്. പരിശോധനയിൽ മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, വാണ്ടഡ് വാഹനങ്ങൾ എന്നിവ പിടിച്ചെടുക്കുന്നതിനും, നിരവധി വാണ്ടഡ് വ്യക്തികളെയും നിയമലംഘകരെയും അറസ്റ്റ് ചെയ്യുന്നതിനും കാരണമായി. കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികളോടെ ക്യാമ്പയിൻ തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കബ്ദ് പോലുള്ള മരുഭൂമി പ്രദേശങ്ങൾ പലപ്പോഴും നിയമലംഘനങ്ങളുടെയും അനധികൃത പ്രവർത്തനങ്ങളുടെയും കേന്ദ്രമാകാറുണ്ട് എന്ന വിലയിരുത്തലിനെത്തുടർന്നാണ് ഇത്തരം നീക്കങ്ങൾ.