Asianet News MalayalamAsianet News Malayalam

താമസസ്ഥലത്ത് അനധികൃത മദ്യനിര്‍മ്മാണവും വില്‍പ്പനയും; ഒരു സ്ത്രീ ഉള്‍പ്പെടെ ആറ് പ്രവാസികള്‍ അറസ്റ്റില്‍

മദ്യവും മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.

six asians arrested in bahrain  for illegal liquor manufacturing and sale
Author
First Published Mar 21, 2024, 11:22 AM IST

മനാമ: ബഹ്റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരായ അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. 

മദ്യനിര്‍മ്മാണം സംബന്ധിച്ച വിവരം ലഭിച്ചതോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്രിമിനല്‍ എവിഡന്‍സ് നടപടിയെടുക്കുകയായിരുന്നു. മദ്യവും മദ്യ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ എവിഡൻസ് അറിയിച്ചു.

Read Also - പ്രവാസിക്കെതിരെ കമ്പനിയുടെ കള്ളക്കേസ്, അമ്മ മരിച്ചിട്ടും നാട്ടിൽ പോകാനായില്ല; ഒടുവിൽ രക്ഷക്കെത്തിയത് കോടതി

നിയമലംഘകര്‍ക്ക് രക്ഷയില്ല, കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 20000ത്തോളം പ്രവാസികൾ അറസ്റ്റിൽ 

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. താമസ നിയമം ലംഘനത്തിന് 11,250 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 5,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,985 പേരുമാണ് പിടിയിലായത്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 972 പേരിൽ 47 ശതമാനം യമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 109 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 24 പേരെ കസ്റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണെമന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ് വസ്തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios