Asianet News MalayalamAsianet News Malayalam

'രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെ നമുക്ക് ലഭിക്കുന്നുണ്ടോ?' ഉത്തരം പറഞ്ഞ് ഐഎസ്ആർഒ ചെയർമാൻ

ഇന്ത്യൻ ബഹിരാകാശ ഏജന്‍സിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ വിദേശ ബഹിരാകാശ വിദഗ്ധരില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ടെന്നും എസ് സോമനാഥ്. 

Are we getting the best talent in India? The answer is NO says S Somanath
Author
First Published Sep 21, 2023, 9:39 PM IST

ബംഗളൂരു: പണത്തിന് ഐഎസ്ആര്‍ഒയില്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ബംഗളൂരുവിലെ ഐഎസ്ആര്‍ഒയുടെ യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെ ആകര്‍ഷിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ''നിങ്ങള്‍ മികച്ച പ്രതിഭകളെ നേടുന്നുണ്ടോ'' എന്ന് നിങ്ങള്‍ ചോദിച്ചാല്‍, ഇല്ല എന്നാണ് ഉത്തരമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അദ്ദേഹം ഒരു സംഭവം ഉദാഹരണമായി പറയുകയും ചെയ്തു. 'ഞങ്ങളുടെ ടീമുകളിലൊന്ന് ഐഐടികളില്‍ റിക്രൂട്ട്മെന്റിനായി പോയി. ഞാന്‍ ഐഐടിയുടെ പേര് പറയുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അവസരങ്ങള്‍ സമ്മാനിച്ചു. സൗജന്യ റിക്രൂട്ട്മെന്റ് അവതരണം. കരിയര്‍ ഓപ്ഷനുകള്‍ക്ക് ശേഷം അവര്‍ ശമ്പള ഘടന നല്‍കി. അതില്‍ ഐഎസ്ആര്‍ഒ ശമ്പള ഘടനയും ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഐഎസ്ആര്‍ഒയില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് കണ്ടത്. അത് കണ്ടപ്പോള്‍, അവതരണത്തിന് ശേഷം, 60 ശതമാനം വിദ്യാര്‍ത്ഥികളും ഹാളില്‍ നിന്ന് പുറത്തേക്ക് നടന്നു. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. ഐഐടിയില്‍ ചേരുന്ന ആളുകളുടെ കരിയര്‍ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. പണത്തിന് ആളുകളെ ഐഎസ്ആര്‍ഒയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ല. അപ്പോള്‍ അടുത്ത ചോദ്യം നമ്മള്‍ ചെയ്യുന്ന ജോലി ചെയ്യാന്‍ മതിയായ പ്രതിഭകളെ നിയമിക്കുകയാണോ,. അതെ എന്നാണ് ഉത്തരമെന്നും എസ് സോമനാഥ് അഭിമുഖത്തില്‍ പറഞ്ഞു.

സമീപ കാലത്ത് ഐഎസ്ആര്‍ഒ കൈവരിച്ച ഒന്നിലധികം വിജയങ്ങള്‍, ബഹിരാകാശ ഏജന്‍സിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ വിദേശ ബഹിരാകാശ വിദഗ്ധരില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ മേഖലയിലേക്ക് ഏതെങ്കിലും വിധത്തില്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അവര്‍ കത്തിലൂടെ പറഞ്ഞത്. ഇത്തരം ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍ അമേരിക്കയും യൂറോപ്പും പോലെയല്ല. ഇവിടെ നമ്മള്‍ തൊഴിലുടമകളായിരിക്കണം, ഇവിടെ കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ നിയമങ്ങളാണെന്നും എസ് സോമനാഥ് പറഞ്ഞു. 

Asianet News Exclusive: സെപ്റ്റംബർ 22ന് വിക്രമും പ്രഗ്യാനും ഉണ‍ർന്നാൽ അത് പുതിയ ചരിത്രം: എസ് സോമനാഥ് 
 

Follow Us:
Download App:
  • android
  • ios