Asianet News MalayalamAsianet News Malayalam

ചന്ദ്രനിലെ ഇരുണ്ട പ്രദേശത്ത് നിര്‍ണ്ണയകമായ കണ്ടെത്തല്‍; അഭിമാനമായി ചന്ദ്രയാന്‍ 2

ചാന്ദ്ര ധ്രുവങ്ങളിലെ സ്ഥിരമായ നിഴല്‍ പ്രദേശങ്ങളില്‍ (പിഎസ്ആര്‍) വിവിധ സാന്ദ്രതകളുള്ള ജലഐസ് അടങ്ങിയിരിക്കുന്നുവെന്ന് ഇസ്രോ പറഞ്ഞു. ഇതിന്റെ സാന്നിധ്യത്തിനായി ചന്ദ്ര ധ്രുവ പ്രദേശത്തെ നേരത്തെയുള്ള റഡാര്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് കണ്ടെത്താനായത്.

Chandrayaan-2 finds water-ice on the dark side of Moon that has not seen sunlight in two billion years
Author
ISRO Space Center, First Published Sep 11, 2021, 8:03 AM IST

ന്ദ്രനിലെ നിഴല്‍ പ്രദേശങ്ങളില്‍ ഒളിഞ്ഞു കിടന്ന ജല ഐസ് ചന്ദ്രയാന്‍ 2 കണ്ടെത്തിയിരിക്കുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ശാസ്ത്രലോകത്തിന് അഭിമാനിക്കാവുന്നതാണ് ഈ നേട്ടം. ചാന്ദ്ര ദൗത്യത്തിന്റെ രണ്ട് വര്‍ഷങ്ങള്‍ പ്രമാണിച്ച് പുറത്തിറക്കിയ പുതിയ സയന്‍സ് ഡാറ്റയിലാണ് ഇന്ത്യന്‍ സ്‌പേസ് ആന്‍ഡ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ) ആണ് ഏറ്റവും പുതിയ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്.

ചാന്ദ്ര ധ്രുവങ്ങളിലെ സ്ഥിരമായ നിഴല്‍ പ്രദേശങ്ങളില്‍ (പിഎസ്ആര്‍) വിവിധ സാന്ദ്രതകളുള്ള ജലഐസ് അടങ്ങിയിരിക്കുന്നുവെന്ന് ഇസ്രോ പറഞ്ഞു. ഇതിന്റെ സാന്നിധ്യത്തിനായി ചന്ദ്ര ധ്രുവ പ്രദേശത്തെ നേരത്തെയുള്ള റഡാര്‍ അടിസ്ഥാനമാക്കിയുള്ള പഠനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് കണ്ടെത്താനായത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിലെ എട്ട് ഉപകരണങ്ങളിലൊന്നായ ഡ്യുവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ ആണ് ഈ നിരീക്ഷണം നടത്തിയത്, ഇത് ചന്ദ്രോപരിതലത്തില്‍ ഏതാനും മീറ്റര്‍ ആഴത്തില്‍ വരെ നോക്കാന്‍ കഴിവുള്ളതാണ്.

ചന്ദ്ര ഭ്രമണപഥത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പോളാരിമെട്രിക് ഡ്യുവല്‍ ഫ്രീക്വന്‍സി ഇമേജിംഗ് റഡാര്‍ സിസ്റ്റം ചന്ദ്രന്റെ വടക്കന്‍ ധ്രുവത്തിലെ പിയറി ഗര്‍ത്തത്തിന്റെ സ്ഥിരമായ നിഴല്‍ പ്രദേശങ്ങളിലാണ് അന്വേഷണം നടത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതിചെയ്യുന്ന കാബിയസ് ഗര്‍ത്തം നിരീക്ഷിക്കാന്‍ ബഹിരാകാശ പേടകത്തിന് കഴിഞ്ഞു. തുടര്‍ച്ചയായ മഞ്ഞുപാളികളില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് റെഗോലിത്ത് കലര്‍ന്ന ഐസ് പരലുകളാണ് കണ്ടെത്തിയത്. ജലത്തിന്റെയും ഹൈഡ്രോക്‌സൈലിന്റെയും സാന്നിധ്യവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ലൈറ്റ് ഹൈഡ്രോകാര്‍ബണുകള്‍, അമോണിയ, സള്‍ഫര്‍ എന്നിവ വഹിക്കുന്ന സ്പീഷീസുകളും മറ്റ് അസ്ഥിര ജീവികളുടെ സാന്നിധ്യവും കണ്ടെത്തി. ഇപ്പോള്‍ ഈ മഞ്ഞുമൂടിയ പാച്ചുകളുടെ കൂടുതല്‍ സ്വഭാവസവിശേഷതകള്‍ക്കായി ഇസ്രോ ഇപ്പോള്‍ ഈ പ്രദേശം പഠിക്കുകയാണ്.

ചന്ദ്രന്റെ സ്ഥിരമായ നിഴല്‍ പ്രദേശങ്ങള്‍ വര്‍ഷം മുഴുവനും സൂര്യപ്രകാശം ലഭിക്കാത്ത ചന്ദ്ര ദക്ഷിണധ്രുവത്തിന്റെ ഗര്‍ത്തങ്ങളാണ്. രണ്ട് ബില്യണ്‍ വര്‍ഷത്തിനിടയില്‍ ഈ പ്രദേശങ്ങള്‍ ഒരു സൂര്യരശ്മിപോലും പതിച്ചിട്ടില്ല. നാസയുടെ അഭിപ്രായത്തില്‍, 'ഭൂമിയില്‍ നിന്ന് വ്യത്യസ്തമായി, ചന്ദ്രന്റെ അച്ചുതണ്ട് സൂര്യപ്രകാശത്തിന്റെ ദിശയിലേക്ക് ഏതാണ്ട് ലംബമായിരിക്കുന്നതിനാല്‍ അവ ഇരുണ്ടതായി കാണപ്പെടുന്നു. ചില ഗര്‍ത്തങ്ങളുടെ അടിഭാഗം ഒരിക്കലും സൂര്യനു നേരെ വന്നിട്ടേയില്ല, ഇവിടെ ഇരുട്ട് അവശേഷിക്കുന്നു. അതും രണ്ട് ബില്യണ്‍ വര്‍ഷത്തിലേറെയായി. ഈ ഇരുണ്ട പ്രദേശങ്ങള്‍ പഠിക്കുന്നത് എല്ലായ്‌പ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു, പല രാജ്യങ്ങളും ഇരുണ്ട ഭാഗത്തേക്ക് ദൗത്യങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു. ഈ ധ്രുവപ്രദേശത്ത് ഒരു റോവര്‍ ഇറക്കുന്നതില്‍ ചൈന വിജയിച്ചപ്പോള്‍, രണ്ട് വര്‍ഷം മുമ്പ് ഇസ്രോയുടെ ചന്ദ്രയാന്‍ 2 ദൗത്യം ഉപരിതലത്തില്‍ എത്തിയിരുന്നു. എങ്കിലം, ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്റര്‍ ഉപയോഗിച്ച് ഈ പ്രദേശം മാപ്പ് ചെയ്യാന്‍ നാസയ്ക്ക് കഴിഞ്ഞു.

ചന്ദ്രയാന്‍ 2 ചന്ദ്രനെക്കുറിച്ചുള്ള പ്രധാന നിരീക്ഷണങ്ങള്‍ നല്‍കുന്നു, ഇപ്പോഴത് 9,000 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കി. ഇമേജിംഗ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്ററില്‍ (ഐഐആര്‍എസ്) ലഭിച്ച ഡാറ്റ ഉപയോഗിക്കുന്ന ശാസ്ത്രജ്ഞരും ഒഎച്ച് (ഹൈഡ്രോക്‌സില്‍), എച്ച് 2 ഒ (വാട്ടര്‍) തെളിവുകള്‍ വ്യക്തമായി കണ്ടെത്തുന്നുണ്ട്. ചന്ദ്രന്റെ വൈദ്യുതകാന്തിക സ്‌പെക്ട്രത്തില്‍ നിന്ന് പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ ധാതു ഘടന മനസ്സിലാക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു. ചന്ദ്രനെക്കുറിച്ച് മാത്രമല്ല, ചന്ദ്രയാന്‍ 2 സൂര്യനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ക്കും കാരണമായി. കൊറോണ എന്നറിയപ്പെടുന്ന ശോഭയുള്ള നക്ഷത്രത്തിന്റെ ഏറ്റവും ചൂടുള്ള പാളിയിലെ പുതിയ സംഭവവികാസങ്ങള്‍ തിരിച്ചറിഞ്ഞു. സൗരോര്‍ജ്ജ കൊറോണയില്‍ മഗ്‌നീഷ്യം, അലുമിനിയം, സിലിക്കണ്‍ എന്നിവ ധാരാളമായി കണ്ടെത്തിയ പേടകം 100 മൈക്രോഫ്‌ലെയറുകള്‍ നിരീക്ഷിക്കുകയും കൊറോണല്‍ മാസ് ചൂടാക്കലിനെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ നല്‍കുകയും ചെയ്തു.

ചന്ദ്രയാന്‍ 1 ഉപയോഗിച്ച് ചന്ദ്രനില്‍ ജലം കണ്ടെത്തിയ ഇസ്രോ ഇപ്പോള്‍ ചന്ദ്രയാന്‍ പരമ്പരയുടെ മൂന്നാമത്തെ ദൗത്യ ഭാഗം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios