Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ദ്വീപില്‍ നിന്ന് കണ്ടെത്തി 40 അസ്ഥികൂടങ്ങളില്‍ 'വലിയ ചരിത്ര രഹസ്യം'

ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയില്‍ കോര്‍സിക്ക പല വ്യത്യസ്ത നാഗരികതകളുടെ നിയന്ത്രണത്തിലായിരുന്നുവേ്രത. ഉത്ഖനനത്തില്‍ കണ്ടെത്തിയ കരകൗശല വസ്തുക്കള്‍ റോമന്‍ വംശജരുടേതാണെന്ന് തോന്നുമെങ്കിലും വിദഗ്ധര്‍ പറയുന്നത് ഇത് വിസിഗോത്ത് അല്ലെങ്കില്‍ പിന്നീടുള്ള കുടിയേറ്റ നിവാസികളുടേതാണെന്നാണ്. 

Corsicas City of the Dead' is FOUND: 40 skeletons buried in massive ceramic jars more than 1700 years ago
Author
Paris, First Published Apr 17, 2021, 6:22 AM IST

ഇന്നും ഇന്നലെയുമൊന്നുമല്ല, ഈ സംഭവം നടന്നിരിക്കുന്നത്. 1700 വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഫ്രാന്‍സിലെ പുരാവസ്തു ഗവേഷകരാണ് ഇപ്പോഴിത് കണ്ടെത്തിയിരിക്കുന്നത്. ആദ്യ സഹസ്രാബ്ദത്തിന്റെ ആദ്യ പകുതി മുതലായിരിക്കാമെന്നു കരുതുന്ന 40 ശവകുടീരങ്ങള്‍ അടങ്ങിയ ഒരു വലിയ ശ്മശാനം കണ്ടെത്തിയിരിക്കുന്നു. വടക്കന്‍ ആഫ്രിക്കയില്‍ നിന്ന് ആംഫോറകള്‍ അല്ലെങ്കില്‍ വലിയ പാത്രങ്ങള്‍ക്കുള്ളിലാണ് ഈ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോര്‍സിക്ക ദ്വീപിലെ ഈ സൈറ്റിനെ നെക്രോപോളിസ് എന്ന് വിളിക്കുന്നു, പുരാതന ഗ്രീക്കില്‍ ഇതിനെ 'മരിച്ചവരുടെ നഗരം' എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്.

ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയില്‍ കോര്‍സിക്ക പല വ്യത്യസ്ത നാഗരികതകളുടെ നിയന്ത്രണത്തിലായിരുന്നുവേ്രത. ഉത്ഖനനത്തില്‍ കണ്ടെത്തിയ കരകൗശല വസ്തുക്കള്‍ റോമന്‍ വംശജരുടേതാണെന്ന് തോന്നുമെങ്കിലും വിദഗ്ധര്‍ പറയുന്നത് ഇത് വിസിഗോത്ത് അല്ലെങ്കില്‍ പിന്നീടുള്ള കുടിയേറ്റ നിവാസികളുടേതാണെന്നാണ്. ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിവന്റീവ് ആര്‍ക്കിയോളജിക്കല്‍ റിസര്‍ച്ചിലെ പുരാവസ്തു ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. കോര്‍സിക്കയുടെ പടിഞ്ഞാറന്‍ തീരമായ ഐലെറൂസെ എന്ന പട്ടണത്തില്‍ നിന്നാണ് വിലപ്പെട്ട പല അറിവുകളും ലഭിച്ചിരിക്കുന്നത്.

ഉറക്കമില്ലാത്ത മത്സ്യബന്ധന ഗ്രാമമായ, ഐല്‍റൂസ് പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഏറെ പുഷ്ടിപ്പെട്ടത്. പക്ഷേ ഖനനം പ്രദേശത്തെ പുരാതന നിവാസികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നു. 2019 ലെ വസന്തകാലത്താണ് ഒരു ഡസന്‍ ശവകുടീരങ്ങള്‍ ആദ്യമായി കണ്ടെത്തിയത്, എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ ഖനനത്തില്‍ ഡസന്‍ കണക്കിന് കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തി, അവരുടെ വാസ്തുവിദ്യാ ശൈലിയില്‍ വലിയ വൈവിധ്യവുമുണ്ട്. നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയില്‍ ടുണീഷ്യ എന്നറിയപ്പെടുന്ന കാര്‍ത്തേജില്‍ നിന്ന് ഒലിവ് ഓയില്‍, വൈന്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ആംഫോറകള്‍ അവര്‍ കണ്ടെത്തി. മരിച്ചവര്‍ക്കുള്ള പാത്രങ്ങള്‍ എന്നാണ് ഇതിനു പറയുന്നത്. സാധാരണ ഗതിയില്‍ കുട്ടികളെ അടക്കം ചെയ്യാന്‍ മാത്രമാണ് ആംഫോറ ഉപയോഗിച്ചിരുന്നത്, എന്നാല്‍ മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.

മൂന്നാമത്തെയും ആറാമത്തെയും നൂറ്റാണ്ടുകള്‍ക്കിടയില്‍ കുഴിച്ചിട്ട 40 വ്യക്തികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന നിര്‍മ്മാണ പദ്ധതിയെ പ്രതീക്ഷിച്ച് നടത്തിയ പുരാവസ്തു സര്‍വേകള്‍ക്കിടെ ഐലെറൂസെയുടെ ഇടവക ദേവാലയമായ ചര്‍ച്ച് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന് തൊട്ടുപിന്നിലാണ് ഈ നെക്രോപോളിസ് കണ്ടെത്തിയത്. ചില ശവകുടീരങ്ങള്‍ പുരാതന റോമന്‍ വാസ്തുവിദ്യയില്‍ മേല്‍ക്കൂര ടൈലിംഗായി ഉപയോഗിക്കുന്ന ടെറാക്കോട്ട വസ്തുക്കളാല്‍ മൂടപ്പെട്ടിരുന്നു. ജാറുകള്‍ കാലഹരണപ്പെട്ട റോമന്‍ കാലഘട്ടത്തിലെ അലെറൂസ് അഗില എന്നറിയപ്പെട്ടിരുന്നു, എന്നാല്‍ റോമാക്കാര്‍ പോയതിനുശേഷം പിന്നീട് കുടിയേറിയവര്‍ അവ വീണ്ടും ഉപയോഗിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. മെഡിറ്ററേനിയന്‍ കടല്‍ പാതകളെ നിയന്ത്രിക്കാന്‍ ശ്രമിച്ച കോര്‍സിക്കയെ സംബന്ധിച്ചിടത്തോളം വലിയ അസ്ഥിരതയുടെ കാലഘട്ടമായിരുന്നു ഇക്കാലമെന്നാണ് നിഗമനം. ക്രി.മു. 240 വരെ ഈ ദ്വീപ് കാര്‍ത്തീജീനിയന്‍ ഭരണത്തിന്‍ കീഴിലായിരുന്നു. എ.ഡി 410ല്‍ ഇത് വിസിഗോത്ത്‌സിന് കൈമാറി, അഗില്ലയെ റൂബിക്കോ റോസെഗ എന്ന് പുനര്‍നാമകരണം ചെയ്തു. എ.ഡി 536ല്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ ഭാഗമാകുന്നതിന് മുമ്പ് വാന്‍ഡലുകളും ഓസ്‌ട്രോഗോത്തും ഇത് നിയന്ത്രിച്ചിരുന്നു.

ഈ പ്രദേശം ഏറെക്കുറെ വിജനമാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജനവാസത്തിന്റെ എല്ലാ ലക്ഷണങ്ങളഉം കോര്‍സിക്ക കാണിക്കുന്നു. നെക്രോപോളിസിന്റെ കണ്ടെത്തല്‍ ഈ സൂചന നല്‍കുന്നു. ഒന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തില്‍ പ്രദേശത്തെ ജനസാന്ദ്രത വിചാരിച്ചതിലും കൂടുതലായിരിക്കാനുള്ള സാധ്യതയാണുള്ളതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്തരം നെക്രോപോളിസുകള്‍ സാധാരണയായി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടിരുന്നതിനാല്‍, അനാവരണം ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടാകാമെന്നാണ് ശാസ്ത്രകാരന്മാര്‍ കരുതുന്നത്.

Follow Us:
Download App:
  • android
  • ios