എന്നാല്‍  19 വിദൂര ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നാവാം ഈ റേഡിയോ സിഗ്‌നലുകള്‍ വന്നതെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നത്. 

സൗരയൂഥത്തിന് പുറത്ത് നിന്ന് ഭൂമിയിലേക്ക് ആദ്യത്തെ റേഡിയോ സിഗ്‌നലുകള്‍ (radio signals) ലഭിച്ചതായും അത് 'അന്യഗ്രഹ ജീവികള്‍ അയച്ചതാണെന്ന തരത്തില്‍ ഒക്ടോബര്‍ 13ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നിരുന്നു. ഒക്ടോബര്‍ 11ന് നാച്വുറല്‍ അസ്ട്രോണമി (Nature Astronomy) എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച് പഠനം ഉദ്ധരിച്ചായിരുന്നു ഇത്തരം വ്യാഖ്യാനങ്ങള്‍ വാര്‍ത്തകളില്‍ വന്നത്.

Scroll to load tweet…

എന്നാല്‍ 19 വിദൂര ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നാവാം ഈ റേഡിയോ സിഗ്‌നലുകള്‍ വന്നതെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ എം കുള്ളന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നമ്മുടെ സൂര്യനെക്കാള്‍ ചെറു നക്ഷത്രങ്ങളില്‍ നിന്നും വന്നതാവാനും സാധ്യതയുണ്ടെന്നും കണക്കുകൂട്ടുന്നു. സൂര്യന്റെ കാന്തികക്ഷേത്രത്തിനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് കാന്തികക്ഷേത്ര ശക്തി ഇതിന് ഉണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ റേഡിയോ ദൂരദര്‍ശിനി ആയ ലോഫര്‍ (LOFAR) അല്ലെങ്കില്‍ ലോ ഫ്രീക്വന്‍സി അറേയാണ് ഈ തരംഗങ്ങള്‍ പിടിച്ചെടുത്തത്. നെതര്‍ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ ദൂരദര്‍ശിനി ഗവേഷണ പഠനത്തിനായി ഉപയോഗിക്കുന്നതാണ്.

എം കുള്ളനും ചുറ്റുമുള്ള ഗ്രഹങ്ങളും തമ്മിലുള്ള ഇടപെടലുകളില്‍ നിന്നാണ് റേഡിയോ സിഗ്‌നലുകള്‍ വരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വ്യാഴവും അതിന്റെ ഉപഗ്രഹമായ അയോയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന് സമാനമായി ഈ സിഗ്‌നലുകള്‍ നക്ഷത്രങ്ങളുടെയും മറ്റു ഗ്രഹങ്ങളുടെയും കാന്തിക ബന്ധത്തില്‍ നിന്നാണ് വരുന്നതെന്ന് ടീമിന് ഉറപ്പുണ്ടെന്ന് മുഖ്യ ശാസ്ത്രജ്ഞനായ ഡോ. ജോസഫ് കാളിംഗ്ഹാം പറഞ്ഞു.

'നമ്മുടെ സ്വന്തം ഭൂമിക്ക് അറോറ ഉണ്ട്, ഇത് നേര്‍ത്തേണ്‍ ലൈറ്റുകള്‍ എന്ന് അറിയപ്പെടുന്നു, അത് ശക്തമായ റേഡിയോ തരംഗങ്ങളും പുറപ്പെടുവിക്കുന്നു - ഇത് സൗരവാതവുമായുള്ള ഗ്രഹത്തിന്റെ കാന്തികക്ഷേത്രത്തിന്റെ ഇടപെടലില്‍ നിന്നാണ്,' അദ്ദേഹം പറഞ്ഞു. 'എന്നാല്‍ വ്യാഴത്തില്‍ നിന്നുള്ള അറോറയുടെ കാര്യത്തില്‍, അഗ്‌നിപര്‍വ്വത ചന്ദ്രനായ അയോ ബഹിരാകാശത്തേക്ക് വസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍, വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ അസാധാരണമായ ശക്തമായ അറോറ കണികകളാല്‍ നിറയുന്നു.

Scroll to load tweet…

റേഡിയോ തരംഗങ്ങള്‍ വന്നതോടെ, ഈ എം-കുള്ളന് ചുറ്റും ഒരു ഗ്രഹം ഉണ്ടോ? എന്നതാണ് ഇപ്പോഴത്തെ ചൂടന്‍ വാഗ്വാദങ്ങള്‍. പഠനത്തില്‍ ഉള്‍പ്പെടാത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സില്‍ നിന്നുള്ള സുജന്‍ സെന്‍ഗുപ്ത വിശദീകരിക്കുന്നു: ''ഒന്നാമതായി, ശരിക്കും ഒരു ഇടപെടല്‍ ഉണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഒരു മാര്‍ഗവുമില്ല. രണ്ടാമതായി, രണ്ട് വസ്തുക്കളുടെ കാന്തിക മണ്ഡലങ്ങളുടെ ഇടപെടല്‍ മൂലമാണെങ്കില്‍, അത് ഒരു ഗ്രഹമാണെന്ന് തെളിയിക്കാന്‍ ഒരു മാര്‍ഗവുമില്ല. ഇത്തരത്തിലുള്ള നക്ഷത്രങ്ങള്‍ക്ക് (എം-കുള്ളന്മാര്‍) വളരെ ശക്തമായ കാന്തികക്ഷേത്രമുണ്ടെന്നും സാധാരണ സംവിധാനങ്ങളിലൂടെ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുമെന്നും അറിയാം. എന്നാല്‍ കണ്ടെത്തിയ ലോ ഫ്രീക്വന്‍സി റേഡിയോ സിഗ്‌നല്‍ എങ്ങനെയാണ് ഉത്ഭവിച്ചത് എന്നത് കൂടുതല്‍ ഗവേഷണം ആവശ്യമാണ്.

റേഡിയോ എമിഷന്‍ വഴി ഒരു ഗ്രഹം ആദ്യമായി കണ്ടെത്തിയെന്ന് അവര്‍ അവകാശപ്പെടുന്നുവെങ്കില്‍, അവര്‍ ദ്വിതീയ വസ്തുവിന്റെ പിണ്ഡം കണ്ടെത്തണം. അല്ലാത്തപക്ഷം ഇത് ഒരു തവിട്ട് കുള്ളന്‍ അല്ലെങ്കില്‍ പരിഹരിക്കപ്പെടാത്ത കുറഞ്ഞ പിണ്ഡമുള്ള കൂട്ടാളിയാകാം (ശക്തമായ കാന്തികക്ഷേത്രമുള്ള മറ്റൊരു എം കുള്ളന്‍). അവര്‍ക്ക് ദ്വിതീയ വസ്തുവിനെ വര്‍ണ്ണിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നക്ഷത്രത്തില്‍ നിന്നുള്ള അസാധാരണമായ റേഡിയോ സിഗ്‌നലില്‍ നിന്ന് അവര്‍ക്ക് ഇത് ഒരു ഗ്രഹമാണെന്ന് അവകാശപ്പെടാനാവില്ല. അത് ഒരു സാധ്യത മാത്രമായിരിക്കാം. കണ്ടെത്തിയ ലോ ഫ്രീക്വന്‍സി റേഡിയോ തരംഗം നക്ഷത്രത്തിന് ചുറ്റുമുള്ള ഒരു ഗ്രഹത്തിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നുവെന്ന് പറയാനാവില്ലെന്നും അദ്ദേഹം കുറിക്കുന്നു.