Asianet News MalayalamAsianet News Malayalam

'ഞാനന്ന് തോറ്റു, ഹൃദയം വല്ലാതെ തകർന്നുപോയി, പക്ഷേ..'; അനുഭവം പറഞ്ഞ് ഉണ്ണി മുകുന്ദൻ

മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ.

actor unni mukundan share his First Audition Video nrn
Author
First Published Apr 1, 2023, 11:13 AM IST

ലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരത്തിന്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ഒഡിഷൻ വീഡിയോ പങ്കുവയ്ക്കുക ആണ് ഉണ്ണി മുകുന്ദൻ.  

ഒരു ദശാബ്ദത്തിലേറെ ആയി സിനിമയിൽ ഉണ്ടെന്നും കൗമാരപ്രായത്തിൽ സ്വപ്നം കണ്ട മിക്കവാറും എല്ലാം നേടിയെടുക്കുകയും, കണ്ടെത്തിയ പുതിയ അഭിലാഷങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറുകയാണെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു. 

"തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കുമായി, എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വീഡിയോ പങ്കുവയ്ക്കുക ആണ്. വീഡിയോയിലെ ആ ഒഡിഷനിൽ ഞാൻ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകർന്നു. പക്ഷേ ആ റിജക്ഷൻ ഞാൻ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു. എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തിൽ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്ന  ആൺകുട്ടിയോട്/പെൺകുട്ടിയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങൾ ഒരിക്കലും സ്വയം കൈവിടരുത്", എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദൻ കുറിച്ചത്. 

മാളികപ്പുറം എന്ന ചിത്രമാണ് ഉണ്ണിമുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. വിഷ്ണു ശശിശങ്കർ ആണ് സംവിധാനം. 2022 ഡിസംബര്‍ 30ന് ആയിരുന്നു മാളികപ്പുറത്തിന്‍റെ കേരള റിലീസ്. ആദ്യദിനം മുതൽ പ്രേക്ഷക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം നേട്ടം കൊയ്തിരുന്നു. 100 കോടി ക്ലബ്ബിലും ചിത്രം ഇടം നേടി. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'കുഞ്ഞിലെ കടലെന്നെ കൊണ്ടുപോയി, ആര് നോക്കിയിട്ടും കണ്ടില്ല, ഒടുവിൽ..'; അനിയൻ മിഥുൻ പറയുന്നു

Follow Us:
Download App:
  • android
  • ios