ആസാമീസ് ഗായിക ഗായത്രി ഹസാരിക (44) അന്തരിച്ചു. ഗുവാഹത്തിയിലെ നെംകെയർ ആശുപത്രിയിൽ വൻകുടൽ കാൻസറിന് ചികിത്സയിലായിരുന്നു.

ഗുവഹത്തി: ആസാമീസ് ഗായിക ഗായത്രി ഹസാരിക അന്തരിച്ചത്. ഗുവാഹത്തിയിലെ നെംകെയർ ആശുപത്രികളിൽ വൻകുടൽ കാൻസറിന് ചികിത്സയിലായിരുന്നു ഗായിക. അവർക്ക് 44 വയസ്സായിരുന്നു.

ഡോ. ഹിതേഷ് ബറുവ ഗായത്രിയുടെ വിയോഗവാർത്ത സ്ഥിരീകരിച്ചു. “ഇത് നമുക്കെല്ലാവർക്കും വളരെ ദുഃഖകരമായ ദിവസമാണ്. ഗായത്രി ഹസാരികയെ നമ്മുക്ക് നഷ്ടപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:15 ന് അവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 

കാൻസർ ബാധിച്ച് ഞങ്ങളുടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പ് അവരുടെ നില വഷളായതിനെ തുടർന്ന് അവരെ പ്രവേശിപ്പിച്ചു, ഇന്നലെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടിവന്നു, അവിടെ വെച്ചാണ് അവർ അന്ത്യശ്വാസം വലിച്ചത്.” ഡോക്ടര്‍ ന്യൂസ് ലൈവിനോട് പറഞ്ഞു. 

ഗായികയുടെ അകാല വിയോഗം നിരവധി ആരാധകരെയും സംഗീത സിനിമ ലോകത്തെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിട്ടുണ്ട് പലരും സോഷ്യൽ മീഡിയയിൽ ദുഃഖം രേഖപ്പെടുത്തി. ചലച്ചിത്ര നിർമ്മാതാവ് ഐമി ബാരിയ എക്‌സിനോ ഗായത്രി ഹസാരികയുടെ മധുരമായ ശബ്ദം വളരെക്കാലമായി അസമിനെ ആകർഷിച്ചിരുന്നു എന്നാണ് എഴുതിയത്. 

ആസാമീസ് സംഗീതത്തിന് ഗായത്രി ഹസാരിക നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. അവരുടെ പ്രകടമായ സ്വരവൈഭവവും കലയോടുള്ള സമർപ്പണവും നിരവധി ആസാമീസ് ക്ലാസിക്കുകൾക്ക് ജീവൻ നൽകിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണം. 

ഗായത്രി ഹസാരികയുടെ മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 8 വരെ എ.എ.എസ്.യു ആസ്ഥാനമായ സ്വാഹിദ് ന്യാസിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാന്‍ പൊതു ദര്‍ശനത്തിന് വച്ചു. ഇന്ന് രാത്രി നബഗ്രഹ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടക്കും.