Asianet News MalayalamAsianet News Malayalam

ഷീസാൻ ഖാനും കുടുംബവും അവളെ ഉപയോഗിച്ചു ആരോപണവുമായി ടുണീഷ ശർമ്മയുടെ അമ്മ

വനിതയാണ് മകളുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും, അവളെ പണത്തിന് വേണ്ടി യാചിക്കാന്‍ ഇടയാക്കിയെന്നുമാണ് ഷീസാൻ ഖാന്‍റെ കുടുംബം ആരോപിച്ചത്. എന്നാല്‍ അത് നിഷേധിച്ച വനിത മൂന്ന് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ മകളുടെ അക്കൌണ്ടിലേക്ക് അയച്ചെന്നും അതിന് ബാങ്ക് രേഖകള്‍ തെളിവാണെന്നും പറയുന്നു.

Tunisha Sharma mother claims she transferred Rs 3 lakh to daughters account in three months
Author
First Published Jan 9, 2023, 8:21 AM IST

മുംബൈ: ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണീഷ ശർമ്മയുടെ അമ്മ വനിത ശര്‍മ്മ കൂടുതല്‍ ആരോപണവുമായി രംഗത്ത്. നടി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ടുണീഷയുടെ കാമുകനായിരുന്ന ഷീസാൻ ഖാന്‍റെ കുടുംബം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയാണ് വനിത നല്‍കിയത്. 

വനിതയാണ് മകളുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും, അവളെ പണത്തിന് വേണ്ടി യാചിക്കാന്‍ ഇടയാക്കിയെന്നുമാണ് ഷീസാൻ ഖാന്‍റെ കുടുംബം ആരോപിച്ചത്. എന്നാല്‍ അത് നിഷേധിച്ച വനിത മൂന്ന് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ മകളുടെ അക്കൌണ്ടിലേക്ക് അയച്ചെന്നും അതിന് ബാങ്ക് രേഖകള്‍ തെളിവാണെന്നും പറയുന്നു. ഈ പണം ഷീസാൻ ഖാന്‍റെ കുടുംബം ഉപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വനിത ആരോപിക്കുന്നു. 

“ഞാൻ ഷീസാനെ വെറുതെ വിടാൻ പോകുന്നില്ല. എനിക്ക് എന്‍റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് എനിക്ക് അറിയേണ്ട ആവശ്യമില്ല. ഇവിടെ എനിക്ക് ലഭിക്കേണ്ടത് നീതിയാണ്. ഷീസനും കുടുംബവും ഈ കുറ്റകൃത്യത്തില്‍ പങ്കാളികളാണ് എന്നാണ് ഞാന്‍ കരുതുന്നത്. ടുണീഷ എന്റെ ജീവനായിരുന്നു. അവൾ എന്നിൽ നിന്ന് ഒന്നും ഒളിച്ചുവച്ചിരുന്നില്ല. കഴിഞ്ഞ 3-4 മാസമായി അവൾ ഷീസാന്‍റെ കുടുംബവുമായാണ് കൂടുതല്‍ സമയം ചിലവഴിച്ചത്. ആ കുടുംബം മുഴുവൻ ടുണിഷയെ ഉപയോഗിച്ചു. ഞാൻ ടുണീഷയ്ക്ക് പണം കൊടുക്കാറില്ലെന്നാണ് ഷീസാന്‍റെ അമ്മ പറയുന്നത്. ഈ മൂന്ന് മാസത്തില്‍ മാത്രം ഞാന്‍ ടുണീഷയ്ക്ക് മൂന്ന് ലക്ഷം രൂപ കൊടുത്തു. നിങ്ങൾക്ക് വേണമെങ്കില്‍ ബാങ്ക് സ്റ്റെറ്റ്മെന്‍റ് നോക്കാം” ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ വനിത ശര്‍മ്മ പറഞ്ഞു.

ഷീസനുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ടുണീഷ അസ്വസ്ഥയായിരുന്നുവെന്ന് വനിത പറയുന്നു. എന്‍റെ മകള്‍ വേദനയിലായിരുന്നു ഞാന്‍ ചതിക്കപ്പെട്ടെന്നും, താന്നെ അവര്‍ ഉപയോഗിച്ചെന്നും അവള്‍ പറഞ്ഞുവെന്ന് വനിതാ ശർമ്മ പറയുന്നു. “ഞാൻ അവളോട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു. ഷീസൻ ടുണീഷയെ തല്ലിയിരുന്നു. ഷീസൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും തന്നെയും അതിനായി നിർബന്ധിക്കുന്നുണ്ടെന്നും ടുണീഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവൾ പുകവലിക്കാൻ തുടങ്ങിയിരുന്നു. എല്ലാത്തിനും ഇനിക്ക് ഉത്തരം വേണം" - വനിത പറയുന്നു. 

ഷീസാൻ ഖാനുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞ് പതിനഞ്ചാം നാൾ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയൽ സെറ്റിൽ വച്ച് ടൂണീഷ ആത്മഹത്യ ചെയ്യുന്നത്. നടിയുടെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി നടനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അന്ന് പരാതിയിൽ പറ‌ഞ്ഞതിനെക്കാൾ കൂടുതൽ ആരോപണങ്ങളാണ് ടുണീഷയുടെ അമ്മ ഇന്ന് നടത്തിയത്. 

നടനുമായുള്ള ബന്ധം തുടങ്ങിയതിന് പിന്നാലെ മകളിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. ഇസ്ലാം മതം അനുസരിച്ച് ജീവിക്കാനും ഹിജാബ് ധരിക്കാനും ഷീസാൻ നിർബന്ധിച്ചു. മറ്റൊരു യുവതിയുമായി ഷീസാന് ബന്ധമുണ്ടെന്ന് ടുണിഷ കണ്ടെത്തി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഷീസാൻ മുഖത്തടിച്ചു. ആത്മഹത്യ ചെയ്യുന്ന അന്നും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും നടിയുടെ അമ്മ വനിത പറഞ്ഞു. ആരോപണം ഉന്നയിക്കപ്പെട്ട യുവതി ഇന്നലെ പൊലീസിന് മുന്നിൽ ഹാജരായിരുന്നു. ടുണീഷയുടേയും ഷീസാന്‍റെയും ഫോൺ ആപ്പിൾ കമ്പനി ജീവനക്കാരെത്തി ലോക്ക് തുറന്ന് നൽകിയിരുന്നു. ഇതിലെ ചാറ്റുകളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

ടുണിഷ ശർമ്മയുടെ ആത്മഹത്യ: 'അവൻ അവളെ ചതിച്ചിരിക്കാം പക്ഷെ...'; ഉര്‍ഫിയുടെ ഉപദേശം.!

Follow Us:
Download App:
  • android
  • ios