Asianet News MalayalamAsianet News Malayalam

വരാനിരിക്കുന്ന അഫ്ഗാന്‍ വസന്തങ്ങള്‍

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍പോലും വേണ്ടത്രെ ആവേശം നല്‍കാതിരുന്ന ഏഷ്യകപ്പ്അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യങ്ങളിലാകും ക്രിക്കറ്റ് മസ്തിഷ്കങ്ങള്‍ ഓര്‍ത്തുവെക്കുക. ആധികാരികമായ രണ്ട് ജയങ്ങള്‍, അവസാനം വരെ പൊരുതി അടിയറവ്വെച്ച രണ്ട് മത്സരങ്ങള്‍, വിജയത്തോളം പോന്ന സമനില. ക്രിക്കറ്റ്ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയാണ്അഫ്ഗാന്‍ മടങ്ങിയത്.

Afgan makes waves in World Cricket
Author
Thiruvananthapuram, First Published Sep 26, 2018, 1:54 PM IST

ന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍പോലും വേണ്ടത്രെ ആവേശം നല്‍കാതിരുന്ന ഏഷ്യകപ്പ്അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യങ്ങളിലാകും ക്രിക്കറ്റ് മസ്തിഷ്കങ്ങള്‍ ഓര്‍ത്തുവെക്കുക. ആധികാരികമായ രണ്ട് ജയങ്ങള്‍, അവസാനം വരെ പൊരുതി അടിയറവ്വെച്ച രണ്ട് മത്സരങ്ങള്‍, വിജയത്തോളം പോന്ന സമനില. ക്രിക്കറ്റ്ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിയാണ്അഫ്ഗാന്‍ മടങ്ങിയത്.

ക്രിക്കറ്റിന്റെ പരമ്പരാഗത ഈറ്റില്ലങ്ങളായ ഓസ്ട്രേലിയയിലും കരീബിയന്‍ ദ്വീപുകളിലും ക്രിക്കറ്റിന്പഴയപ്രതാപമില്ല. ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും റഗ്ബിയാവേശത്തിന്പിന്നില്‍ നിന്നും ക്രിക്കറ്റ് ഒളിഞ്ഞുനോക്കുന്നു. ഇംഗ്ലണ്ടില്‍ പാരമ്പര്യത്തിന്റെ ശേഷിപ്പായി തുടരുന്നു. ചെറിയ തുരുത്തുകളായിരുന്ന സിംബാബ്വേയും കെനിയയും കാണാനേയില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ക്ക് ക്രിക്കറ്റ് തന്നെയാണ്ഇപ്പോഴും പ്രിയം. ഐസിസിയുടെ പുതിയ സര്‍വേയനുസരിച്ച് ആഗോള ക്രിക്കറ്റ് പ്രേമികളില്‍ 90ശതമാവും ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരാണ്.
ഉപഭൂഖണ്ഡത്തിന്പുറത്തുള്ളവരെങ്കിലും ദക്ഷിണേഷ്യയിലെ രാഷ്‌ട്രീയ വ്യവഹാരങ്ങളിലെ പ്രധാനസാനിധ്യങ്ങളിലൊന്നായ അഫ്ഗാനിസ്ഥാന്‍ കൂടി ചേരുന്നതോടെ ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക്കൂടുതല്‍ വീര്യമേറും.

Afgan makes waves in World Cricketഅധിനിവേശങ്ങളും തീവ്രവാദസംഘങ്ങളും ഉഴുതുമറിച്ച ഓര്‍മകള്‍ മറന്ന് അഫ്ഗാനികള്‍ ക്രിക്കറ്റിലൂടെ പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങുന്നു. അഫ്ഗാന്‍ ക്രിക്കറ്റിന്രണ്ട്ദശാബ്ദത്തോളം പോന്ന ചരിത്രമേയുള്ളൂവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട്തന്നെ രാജ്യത്തെ ജനപ്രിയ കായികയിനമായി മാറാന്‍ ക്രിക്കറ്റിനായിട്ടുണ്ട്. തരിശുഭൂമികളിലും തെരുവുകളിലുമെല്ലാം യുവാക്കള്‍ ആവേശപൂര്‍വ്വം ക്രിക്കറ്റ്കളിക്കുന്നു.സ്കൂളുകളിലും കോളജുകളിലും കുട്ടികള്‍ ക്രിക്കറ്റിനെക്കുറിച്ച്സംസാരിക്കുന്നു. പാക്കിസ്ഥാന്‍ ആരാധകരുമായി സൈബര്‍ വാഗ്വാദങ്ങളിലേര്‍പ്പെടുന്നു.

പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ഒരു പറ്റം യുവാക്കളുടെ കരുത്തില്‍ കൂടുതല്‍ മികവിലേക്ക്അഫ്ഗാനിസ്ഥാന്‍ ഷോട്ടുകളുതിര്‍ത്തു തുടങ്ങുകയാണ്. ക്രിക്കറ്റിലെ മികവിന്റെ സര്‍ട്ടിഫിക്കറ്റായ വെളുത്ത ജേഴ്സിയണിഞ്ഞ് ഈ വര്‍ഷം അഫ്ഗാന്‍ ആദ്യ ടെസ്റ്റിനിറങ്ങി.ഇംഗ്ലണ്ടിലും വെയില്‍സിലുമായി അടുത്ത വര്‍ഷം അരങ്ങേറുന്ന ക്രിക്കറ്റ്ലോകക്കപ്പിനായി ഐഎസിസി ആറ്റിക്കുറുക്കിയെടുത്ത പത്തുടീമുകളിലും അഫ്ഗാനുണ്ട്. നിലവില്‍ ഏകദിനത്തില്‍ പത്താമതും ട്വന്റി-20യില്‍ ശ്രീലങ്കക്കും ബംഗ്ലാദേശിനും മുന്നില്‍ എട്ടാമതുമാണ്അഫ്ഗാന്‍.

Afgan makes waves in World Cricketട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാമതും ഏകദിന റാങ്കിങ്ങില്‍ രണ്ടാമതും നില്‍ക്കുന്ന സൂപ്പര്‍താരം റാഷിദ്ഖാന്‍ തന്നെയാണ് ടീമിന്റെ കുന്തമുന. മുഹമ്മദ്ഷഹ്സാദ്, മുഹമ്മദ്നബി, അസ്ഗര്‍   അഫ്ഗാന്‍ തുടങ്ങിയ പരിചയസമ്പന്നരും പോരാട്ട വീര്യമുള്ള ഒരുപറ്റം ചെറുപ്പക്കാരും ചേരുമ്പോള്‍ അഫ്ഗാന്‍ മികച്ച സംഘമായി മാറുന്നു. ഏഷ്യാകപ്പില്‍ കളിച്ച അഞ്ചുമത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത അഫ്ഗാന്‍ തങ്ങളുടെ നേട്ടങ്ങള്‍ യാദൃശ്ചികമല്ലെന്ന് തെളിയിക്കുകയാണ്.

ലോകോത്തര ബൗളിംഗ് നിരക്കൊപ്പം നില്‍ക്കുന്ന സ്ഥിരതയുള്ള ബാറ്റിംഗ്ലൈനപ്പ് കൂടി സൃഷ്ടിക്കുക എന്നതാണ്അഫ്ഗാന്മുന്നിലുള്ള വെല്ലുവിളി. മികച്ച ഫീല്‍ഡിംഗ്സംഘവും അഫ്ഗാനുണ്ട്. ഇന്ത്യക്കെതിരെ നിര്‍ണായക സമയത്ത്നേടിയ റണ്‍ഒൗട്ടുകള്‍ തന്നെ ഉദാഹരണം. യുഎഇയിലെ ഗ്യാലറികളില്‍ അഫ്ഗാന്‍ പതാകകളുമായെത്തിയ സംഘത്തിലും അവസാനംവരെ വീര്യംകെടാതെ പോരാടിയ നീലക്കുപ്പായക്കാരിലും ക്രിക്കറ്റ് ലോകം വരാനിരിക്കുന്ന വസന്തങ്ങളെ കാണുന്നു.

Follow Us:
Download App:
  • android
  • ios