ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, റയല്‍മാഡ്രിഡ്. ല ലീഗയില്‍ കിരീടത്തിനായി കൈമെയ് മറന്ന് പോരാടുകയാണ് മൂന്ന് ടീമുകളും. റയല്‍സോസിഡാഡിനെതിരെ റയല്‍മാഡ്രിഡാണ് ആദ്യം കളത്തിലിറങ്ങിയത്. ഒരു ഗോളിന് ജയിച്ച റയല് 84 പോയിന്‍റുമായി മുന്നിലെത്തി

80 ആം മിനിറ്റില്‍ ഗരത്ത് ബെയ്‌ലാണ് ഗോള്‍നേടിയത്. തൊട്ടു പിന്നാലെ റയോ വയോക്കാനെയെ തോല്‍പിച്ച് അത്‌ലറ്റിക് മാഡ്രിഡ് 85 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെതി. മണിക്കൂറുകളുടെ ആയുസേ ഇതിനും ഉണ്ടായുള്ളൂ. റയല്‍ബെറ്റിസുമായുള്ള മത്സരത്തോടെ ബാഴ്‌സ ഒന്നാം സ്ഥാനം തിരികെ പിട്ടിച്ചു. 

ഇവാന്‍റാക്കിച്ചും സുവാരസും നേടിയ ഗോളിമന്റെ മികവില്‍രണ്ട് ഗോള്‍ജയം. രണ്ട് മത്സരം വീതം ശേഷിക്കെ ബാഴ്‌സക്കും അത്‌ലറ്റിക്കോക്കും 85 ഉം റയലിന് 84 ഉം പോയിന്‍റാണുള്ളത്.