ലോകറാങ്കിംഗിന്റെ തലപ്പത്ത് ബെല്‍ജിയവും ഫ്രാന്‍സും
സൂപ്പര്‍ താരം നെയ്മറിന്റെ ബ്രസീൽ ആണ് മൂന്നാം സ്ഥാനത്ത്. ക്രൊയേഷ്യ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഉറുഗ്വെ അഞ്ചാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഡെൻമാർക്ക് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍
പാരിസ്: ഫിഫ ലോക റാങ്കിംഗില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത്. ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനൊപ്പമാണ് ഹസാര്‍ഡും സംഘവും ഒന്നാം സ്ഥാനം പങ്കിടുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോബർട്ടോ മാർട്ടിനസിന്റെ സംഘം ഒന്നാം റാങ്കിൽ എത്തുന്നത്.
സൂപ്പര്‍ താരം നെയ്മറിന്റെ ബ്രസീൽ ആണ് മൂന്നാം സ്ഥാനത്ത്. ക്രൊയേഷ്യ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഉറുഗ്വെ അഞ്ചാം സ്ഥാനത്തുണ്ട്. ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, ഡെൻമാർക്ക് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ലോകകപ്പിൽ ആദ്യ റൗണ്ടില്‍ പുറത്തായി 15-ാം റാങ്കിലേക്ക് വീണ ജർമനി മൂന്ന് സ്ഥാനം കയറി ചിലിക്കൊപ്പം പന്ത്രണ്ടാം സ്ഥാനത്തെത്തി. അർജന്റീന പതിനൊന്നാം സ്ഥാനത്താണ്.