അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി ഫിഫ
ദില്ലി: ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തിനെതിരെ വിമര്‍ശനവുമായി ഫിഫ . കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്ന് ഫിഫ ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. വിഐപികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയ സംഘാടകര്‍ ആരാധകരെ അവഗണിച്ചു . ഡ്രെസ്സിംഗ് റൂമിൽ പലപ്പോഴും എലിയുടെ ശല്യം ഉണ്ടായിരുന്നതായി കളിക്കാര്‍ പരാതിപ്പെട്ടെന്നും സെപ്പി പറഞ്ഞു . ദില്ലിയിൽ ഫുട്ബോള്‍ കോൺക്ലേവിലാണ് സെപ്പിയുടെ വിമര്‍ശനം. ഒക്ടോബറില്‍ കൊച്ചി അടക്കം 6 വേദികളിലായാണ് ലോകകപ്പ് നടന്നത്.