ഇന്ത്യ- വെസ്റ്റ് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് സ്വന്തമാക്കി പൃഥ്വി ഷാ. രണ്ട് ഇന്നിങ്‌സിലും 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. എന്നാല്‍ പൃഥ്വിയുടെ നേട്ടത്തിന് മാറ്റ് ഏറെയാണ്. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് നേടുകയെന്ന് നേട്ടമാണ് പൃഥ്വിയെ തേടിയെത്തിയത്. 

ഹൈദരാബാദ്: ഇന്ത്യ- വെസ്റ്റ് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് സ്വന്തമാക്കി പൃഥ്വി ഷാ. രണ്ട് ഇന്നിങ്‌സിലും 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് മാന്‍ ഓഫ് ദ മാച്ച്. എന്നാല്‍ പൃഥ്വിയുടെ നേട്ടത്തിന് മാറ്റ് ഏറെയാണ്. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് നേടുകയെന്ന് നേട്ടമാണ് പൃഥ്വിയെ തേടിയെത്തിയത്. ലോകത്തിലെ ചുരുക്കം ചില താരങ്ങള്‍ മാത്രം സ്വന്തമാക്കിയ റെക്കോഡാണ് 18കാരനെ തേടിയെത്തിയത്. ഇന്ത്യയില്‍ നിന്ന് ഇതിന് മുന്‍പ് മൂന്ന് താരങ്ങള്‍ മാത്രമാണ് അരങ്ങേറ്റത്തില്‍ തന്നെ മാന്‍ ഓഫ് ദ സീരീസ് നേടീട്ടുള്ളത്. 

1996ല്‍ സൗരവ് ഗാംഗുലിയാണ് അരങ്ങേറ്റത്തില്‍ മാന്‍ ഓഫ് ദ മാച്ച് നേടിയ ആദ്യ താരം. ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയിലായിരുന്നു അത്. ദക്ഷിണാഫ്രിക്കയുടെ താരം ജാക്വസ് റുഡോള്‍ഫ് (2003- ബംഗ്ലാദേശ്), ഓസ്‌ട്രേലിയന്‍ താരം സ്റ്റുവര്‍ട്ട് ക്ലര്‍ക്ക് (2006- ദക്ഷിണാഫ്രിക്ക), ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസ് (2008- ഇന്ത്യ), ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ (2011- വെസ്റ്റ് ഇന്‍ഡീസ്), ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെറോണ്‍ ഫിലാന്‍ഡര്‍ (2011- ഓസ്‌ട്രേലിയ), ഓസീസ് പേസര്‍ ജയിംസ് പാറ്റിന്‍സണ്‍ (2011- ന്യൂസിലന്‍ഡ്), ഇന്ത്യന്‍ ഏകദിന ഓപ്പണര്‍ രോഹിത് ശര്‍മ (2011- വെസ്റ്റ് ഇന്‍ഡീസ്), ബംഗ്ലാദേശി സ്പിന്നര്‍ മെഹദി ഹസന്‍ (2016- ഇംഗ്ലണ്ട്) അവസാനം പൃഥ്വി ഷായും ആ പട്ടികയില്‍ ഇടം നേടി.

ഇന്ത്യന്‍ താരങ്ങളില്‍ ഗാംഗുലി ഒഴികെ അശ്വിനും രോഹിത്തും പൃഥ്വിയും അരങ്ങേറ്റം നടത്തിയത് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. ഓസീസിനെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.