ബെംഗളൂരു: കാഴ്ചപരിമിതരുടെ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യ നില നിര്‍ത്തി. ബെംഗളൂരില്‍ നടന്ന ഫൈനലില്‍ പാകിസ്താനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. ഓപ്പണര്‍ പ്രകാശ ജയരാമയ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ ജയം എളുപ്പമാക്കിയത്. പ്രകാശ പുറത്താകാതെ 99 റണ്‍സ് നേടി.

37 പന്തില്‍ 57 റണ്‍സ് നേടിയ ബദര്‍ മുനീര്‍ ആണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത മുഹമ്മദ് ജാമിലും മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്കായി കേതന്‍ പട്ടേലും ജാഫര്‍ ഇക്ബാലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ കിരീടം സ്വന്തമാക്കി.