ഏറെക്കാലത്തെ ഇടവേളയ്‌ക്കുശേഷം ഗൗതം ഗംഭീര്‍ ടീമിലേക്ക് തിരിച്ചെത്തിയ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് 10 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയ്‌യുടെ വിക്കറ്റാണ് തുടക്കത്തിലേ നഷ്‌ടമായത്. ജിതന്‍ പട്ടേലിന്റെ പന്തില്‍ ടോം ലഥാം പിടിച്ചാണ് മുരളി വിജയ് പുറത്തായത്. 28 റണ്‍സുമായി ഗൗതം ഗംഭീര്‍ പുറത്താകാതെ നില്‍ക്കുകയാണ്. 15 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഗംഭീറിന് കൂട്ടായുള്ളത്.

ശിഖര്‍ ധവാന് പകരമാണ് ഗംഭീര്‍ ടീമിലെത്തിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും ടീമിലെത്തിയിട്ടുണ്ട്. ന്യൂസിലാന്‍ഡും രണ്ടു മാറ്റങ്ങളുമായാണ് കളിക്കുന്നത്. നീല്‍ വാംഗ്നര്‍ക്ക് പകരം ജിമ്മി നീഷാമും നിക്കോള്‍സിന് പകരം വില്യംസണും ടീമില്‍ തിരിച്ചെത്തി.

പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഈ മല്‍സരം ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, ഒരു മല്‍സരമെങ്കിലും ജയിച്ച് നാണം മറയ്‌ക്കാനാണ് കീവികളുടെ ശ്രമം.