ലോകകപ്പ് യോഗ്യത: ജര്‍മ്മനിക്കും ഇംഗ്ലണ്ടിനും ജയം
ബര്‍ലിന്‍; യൂറോപ്യൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് സി മത്സരത്തിൽ ജർമ്മനി ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മാറ്റ്സ് ഹമ്മൽസ് എൺപത്തിയെട്ടാം മിനിറ്റിൽ നേടിയ ഗോളാണ് ജർമ്മനിയെ വിജയത്തിലെത്തിച്ചർത്. ടിമോ വെർണറാണ് ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയ മറ്റൊരു താരം. ജർമ്മനിയുടെ തുടർച്ചയായ ഏഴാം ജയമാണിത്..പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ജർമ്മനി മൂന്ന് കളികൾ ബാക്കി നിൽക്കെ തൊട്ട് താഴെയുള്ള നോർത്തേൺ അയർലന്റിനേക്കാൾ ഇപ്പോൾ 5 പോയിന്‍റ് മുന്നിലാണ്.
അതേസമയം ഗ്രൂപ്പ് എഫിൽ ഇംഗ്ലണ്ട് മാൾട്ടയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുട്ടു കുത്തിച്ചു. ഭേദപ്പെട്ട പ്രതിരോധം തീർത്ത മാൾട്ടയുടെ ഗോൾവല രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ടിന് അനക്കാനായത്. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ രണ്ട് ഗോളുകളും,ബെർട്രാന്റും ,വെൽബെക്കും ഓരോ ഗോളുകൾ വീതവും നേടി..പതിനേഴ് പോയിന്റോടെ ഇംഗ്ലണ്ട് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.
യൂറോപ്യൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ജി യിൽ ഇന്ന് ഇറ്റലി സ്പെയിൻ സൂപ്പര്‍ പോരാട്ടം. നിലവിൽ ജി ഗ്രൂപ്പിൽ ഇരു ടീമുകളും 16 പോയിന്റുകൾ നേടി ഒപ്പത്തിനൊപ്പമാണ്. അതിനാൽ ഗ്രൂപ്പിൽ മുന്പിലെത്താൻ ഇരു ടീമുകൾക്കും മത്സരം നിർണ്ണായകമാണ്. ഗ്രൂപ്പ് ഡി യിൽ വെയിൽസ് ഓസ്ട്രിയയെ നേരിടും.9 പോയിന്റുമായി മത്സരത്തിനിറങ്ങുന്ന വെയിൽസിന് യോഗ്യതാ റൗണ്ടിൽ മുന്നോട്ട് പോകാൻ മത്സരത്തിൽ ജയം അനിവാര്യമാണ