പോര്‍ട്ട് എലിസബത്ത്: ഏകദിനത്തില്‍ റണ്‍വേട്ട നടത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരത്തില്‍ തിളങ്ങാനായില്ല. 54 പന്തില്‍ 36 റണ്‍സ് എടുത്ത് നില്‍ക്കവേ ജെ.പി ഡുമിനിയുടെ നേരിട്ടുള്ള ഏറില്‍ കോലിറണ്ണൗട്ടാവുകയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുമായുണ്ടായ ആശയക്കുഴപ്പമാണ് കോലിയുടെ വിക്കറ്റ് തെറിക്കാനിടയാക്കിയത്. പേസര്‍ മോണി മോര്‍ക്കലെറിഞ്ഞ 26-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവബഹുലമായ വിക്കറ്റ് വീഴ്ച്ച. 

മോര്‍ക്കലിന്‍റെ പന്ത് പോയിന്‍റിലേക്ക് തട്ടിയിട്ട് സിംഗിളെടുക്കാന്‍ രോഹിത് ശര്‍മ്മ ശ്രമിച്ചു. ഇരുവരും ക്രീസ് വിട്ടിറങ്ങിയെങ്കിലും രോഹിത് തിരിച്ചുകയറിയതോടെ കോലി തിരിഞ്ഞോടാന്‍ ശ്രമിച്ചു. എന്നാല്‍ ഡുമിനിയുടെ അനായാസ ത്രോ കോലിയുടെ വിക്കറ്റ് തെറിപ്പിച്ചു. ഡ്രസിംഗ് റൂമിലെത്തിയ ഇന്ത്യന്‍ നായകന്‍ പാഡ് വലിച്ചെറിഞ്ഞാണ് വിക്കറ്റ് നഷ്ടമായതിന്‍റെ അരിശം തീര്‍ത്തത്. രോഹിത് ബാറ്റ് ചെയ്യുമ്പോള്‍ സമാനമായ രീതിയില്‍ അജിങ്ക്യ രഹാനെയും റണ്ണൗട്ടായിരുന്നു.

Scroll to load tweet…