ഇഷ്ടതാരം സച്ചിൻ ടെൻഡുൽക്കറെ നേരിൽ കാണാനുള്ള രജുദാസ് റാത്തോഡിന്‍റെ ആഗ്രഹം മാസ്റ്റർ ബ്ലാസ്റ്റർ സഫലമാക്കുന്നു. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോൻ ബനേഗ ക്രോർപതിയിൽ മത്സരാർഥിയായി എത്തിയപ്പോൾ നടത്തിയ ആഗ്രഹ പ്രകടനത്തിനാണ് ഇന്ത്യയുടെ ഇതിഹാസതാരം ട്വിറ്ററിൽ മറുപടിയുമായി എത്തിയത്. രജുദാസിനെ അഭിനന്ദിച്ച സച്ചിൻ നമ്മൾ വൈകാതെ കണ്ടുമുട്ടുമെന്നും ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് കാണാൻ തുടങ്ങിയതുമുതലുള്ള ആഗ്രഹമാണ് ബാറ്റിങ് ഇതിഹാസമായ സച്ചിനെ നേരിൽ കാണുകയെന്ന് രജുദാസ് ബച്ചനോട് പറഞ്ഞിരുന്നു. താൻ വലിയ സച്ചിൻ ആരാധകനാണെന്നും രജുദാസ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചത്. 1996 മുതൽ ക്രിക്കറ്റ് കാണുന്നുവെന്നും അന്ന് മുതൽ സച്ചിന്‍റെ ആരാധകനാണെന്നും സച്ചിൻ 99 റൺസിൽ പുറത്തായാൽ അടുത്ത രണ്ട് ദിവസം താൻ ഹൃദയം തകർന്ന നിലയിലാകുമെന്നും രജുദാസ് കോൻ ബനേഗ ക്രോർപ്പതിയിൽ പറഞ്ഞിരുന്നു. 

സച്ചിൻ ബാറ്റ് ചെയ്യുന്ന സമയങ്ങളിൽ തന്‍റെ മകൾ കാർട്ടൂൺ കാണാൻ വന്ന് മത്സരം കാണുന്നതിന് തടസമാകുമായിരുന്നുവെന്ന് രജുദാസ് പറഞ്ഞിരുന്നു. പലപ്പോഴും ടി.വി റിേമാട്ടിന് വേണ്ടി മകളുമായി വഴക്കിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മത്സരം തുടങ്ങുന്നതിന്‍റെ ഒരു മണിക്കൂർ മുമ്പെങ്കിലും ടി.വിക്ക് മുന്നിൽ ഇരിക്കും.

എല്ലാ മത്സരത്തിന് മുമ്പും സച്ചിന് വേണ്ടി പ്രാർഥിക്കും. സച്ചിനാണ് തന്‍റെ സന്തോഷത്തിനും സങ്കടത്തിനും കാരണം രജുദാസ് സച്ചിനോടുള്ള ആരാധനയുടെ ആഴം മറച്ചുവെച്ചില്ല. അധ്യാപകനായ രജുദാസ് രാത്തോഡ് കോൻ ബനേഗാ ക്രോർപ്പതിയിൽ നിന്ന് സ്വയം വിടുന്നതിന് മുമ്പായി 25 ലക്ഷം രൂപ നേടിയിരുന്നു.


Scroll to load tweet…