തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ഏയര്‍സെല്‍
- പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏയര്‍സെല്‍ അപേക്ഷ നല്കി
ദില്ലി: പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏയര്‍സെല്‍ അപേക്ഷ നല്കി. നാഷണൽ ലോ ട്രൈബ്യൂണിലാണ് കമ്പനി ഡയറക്ടര്‍ ടി അനന്തകൃഷ്ണനാണ് അപേക്ഷ നല്‍കിയത്. ഇപ്പോഴുള്ള നഷ്ടത്തില്‍ നിന്നും ഏയര്സെല്ലിനെ ഉയര്‍ത്തികൊണ്ടുവരാന്‍ 100 കോടി ഡോളറെങ്കിലും നിക്ഷേപം നടത്തണമെന്ന് പ്രമോട്ടർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കടബാധ്യത വീട്ടാൻ വഴിയില്ലാതായ കമ്പനി പറയുന്നു.
പപ്പരായി പ്രഖ്യാപിച്ചല് ഏയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തും. എയൽസെൽ പ്രവർത്തനം നിർത്തുന്നതോടെ റിലയൻസ് ജിയോ, എയർടെൽ, ഐഡിയ, വോഡഫോണ്‍ എന്നിവ മാത്രമാകും ഇന്ത്യന്‍ ടെലികോം മേഖലയിലെ കമ്പനികള്‍.
മലേഷ്യയിലെ നിക്ഷേപകൻ അനന്തകൃഷ്ണന്റെ മാക്സിസുമായി സഹകരിച്ചു തുടങ്ങിയ എയൽസെലിന് 15,500 കോടിയുടെ കടമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോർഷ്യമാണ് എയർസെല്ലിനു വായ്പ നൽകിയത്. ബാങ്കുകൾക്കു പുറമേ ടവർ കമ്പനികള്‍ക്കും ടെലികോം ഉപകരണ നിര്‍മ്മാതാക്കള്‍ക്കും വലിയ തുക ഏയര്‍സെല്‍ നല്‍കാനുണ്ട്.
ഇനി പണമിറക്കാൻ തയാറില്ലെന്ന് അനന്തകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണു കമ്പനി കടക്കാരിൽനിന്നു രക്ഷനേടി പാപ്പർ കോടതിയെ സമീപിക്കുന്നത്. 5000ലേറെ ജീവനക്കാരുണ്ട്.