ദില്ലി: കഴിഞ്ഞയാഴ്ച ദില്ലി- ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചതിനു പിന്നാലെ ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്‌ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികള്‍ ചര്‍ച്ച ചെയ്തു വരികയാണ്.

ഇന്ത്യയിലെ വിമാന സര്‍വീസുകളിലും ഇതു നടപ്പിലാക്കാമെന്നാണു ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ തീരുമാനം. നിലവില്‍ പോര്‍ട്ടബിള്‍ മൊബൈല്‍ ചാര്‍ജര്‍, ഇ-സിഗരറ്റ് എന്നിവയ്ക്കു ചെക്ക് ഇന്‍ ബാഗുകളില്‍ വിലക്കുണ്ട്. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അന്ധിശമനവുമായി ബന്ധപ്പെട്ടു ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്‍കിവരുന്നുണ്ട്.