Asianet News MalayalamAsianet News Malayalam

ഗൂഗിളില്‍ തൊഴില്‍പ്രശ്‌നം, തൊഴിലാളികളെ പുറത്താക്കിയ നടപടിക്കെതിരേ പ്രതിഷേധം

പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Protests over Googles labor dispute
Author
India, First Published Dec 19, 2019, 7:21 PM IST

ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ഗൂഗിളിന്റെ മാതൃസ്ഥാപനത്തിലും തൊഴില്‍ പ്രശ്‌നങ്ങള്‍. ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോം വികസിപ്പിക്കുന്ന വിഭാഗത്തിലാണ് തൊഴില്‍പ്രശ്‌നം രൂക്ഷമായത്. തൊഴിലാളികള്‍ക്കെതിരേ നടപടി എടുത്തതിന് ആല്‍ഫബറ്റ് ഇന്‍ കോര്‍പ്പറേഷനും പ്രതിപട്ടികയിലായി. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നാല് തൊഴിലാളികള്‍ക്ക് വേണ്ടി യൂണിയന്‍ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് ഓഫ് അമേരിക്ക (സിഡബ്ല്യുഎ) രംഗത്തെത്തി. ഇതിനു പുറമേ, ഇന്നലെ ഒരു വനിതയെക്കൂടി കമ്പനി പുറത്താക്കി. 

കൂട്ടായ നടപടിയെടുക്കാന്‍ അവകാശമുണ്ടെന്ന് സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കാന്‍ ഇന്റേണല്‍ അലേര്‍ട്ട് സംവിധാനം ഉപയോഗിച്ചതിന് ശേഷമാണ് ഈ സുരക്ഷാ എഞ്ചിനീയറെ പുറത്താക്കിയത്. അടുത്തിടെ ഗൂഗിള്‍ ബ്രൗസറില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ടീമിലെ രണ്ട് വര്‍ഷത്തെ അംഗമായ കാത്‌റിന്‍ സ്പിയേഴ്‌സിനെയാണ് കമ്പനി അവസാനം പുറത്താക്കിയത്. ഈ സാഹചര്യത്തില്‍, കൂടുതല്‍ തൊഴിലാളികള്‍ക്കെതിരേ കമ്പനി പ്രതികാരനടപടികളിലേക്ക് നീങ്ങിയേക്കുമെന്നു സൂചനയുണ്ട്. 

നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് (എന്‍എല്‍ആര്‍ബി) നല്‍കിയ പരാതി തീര്‍പ്പാക്കി ഗൂഗിള്‍ സെപ്റ്റംബറില്‍ അത്തരം അവകാശങ്ങളുടെ ഒരു പട്ടിക പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. 'സുരക്ഷയെക്കുറിച്ചോ സ്വകാര്യതയെക്കുറിച്ചോ അല്ലാത്ത ഒരു പോപ്പ്അപ്പ് സൃഷ്ടിക്കുന്നതിന് ഒരു സുരക്ഷാ എഞ്ചിനീയര്‍ സെക്യൂരിറ്റി ടൂള്‍ ദുരുപയോഗം ചെയ്തു എന്നതാണ് ഇവിടെ പ്രശ്‌നം,' ഒരു വക്താവ് പറഞ്ഞു. 'അംഗീകാരമില്ലാതെയും ബിസിനസ്സ് ന്യായീകരണമില്ലാതെയും ഈ വ്യക്തി അത് ചെയ്തു.'

താങ്ക്‌സ്ഗിവിംഗ് ആഴ്ചയില്‍ നാല് ആക്ടിവിസ്റ്റ് സഹപ്രവര്‍ത്തകരെ പുറത്താക്കിയ അതേ ദിവസം തന്നെ സ്പിയേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. ഗൂഗിള്‍ സ്റ്റാഫ് നിരന്തരം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ഈ പുറത്താക്കല്‍. 'ഇത് ഒരു വിവാദപരമായ മാറ്റമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു, അത് എന്നെന്നേക്കുമായി ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും പുറത്താക്കപ്പെടുമെന്ന് കരുതിയില്ല.' സ്പിയേഴ്‌സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മറ്റൊരു കമ്പനിയെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്താല്‍ ഗൂഗിള്‍ ബ്രൗസറിനുള്ളില്‍ ഒരു പോപ്പ്അപ്പ് അലേര്‍ട്ട് സ്പിയേഴ്‌സ് പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. വാസ്തവത്തില്‍ ഇത് ആല്‍ഫബറ്റിനെ സഹായിക്കാനായി ചെയ്തതാണെങ്കിലും ഇന്റേണല്‍ പോളിസികള്‍ക്ക് ഘടകവിരുദ്ധമാണെന്നു കാണിച്ചായിരുന്നു അവര്‍ക്കെതിരേ നടപടി. യൂണിയന്‍ കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് ഓഫ് അമേരിക്ക (സിഡബ്ല്യുഎ) തിങ്കളാഴ്ച വൈകി സ്പിയേഴ്‌സിനായി പുതിയ പരാതി നല്‍കി. 

കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവകാശം ഉറപ്പിക്കുന്നതില്‍ നിന്ന് സ്പിയേഴ്‌സിനെയും മറ്റ് ജീവനക്കാരെയും തടയുകയെന്നതാണ് ആല്‍ഫബെറ്റിന്റെ ലക്ഷ്യം. സ്പിയേഴ്‌സ് മറ്റെന്തെങ്കിലും പോസ്റ്റുചെയ്തിരുന്നെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു. രണ്ടാമത്തെ വ്യക്തി അംഗീകരിക്കാതെ തന്നെ പോപ്പ്അപ്പ് മുന്നറിയിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സ്പിയേഴ്‌സ് ഒരു അടിയന്തിര സംവിധാനം ഉപയോഗിച്ചുവെന്നതാണ് ഗൂഗിള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ നിരത്തിയ ന്യായം. ഇതാവട്ടെ ജീവനക്കാരെ പരസ്പരം അണിനിരത്താനും കമ്പനി നയങ്ങളെ എതിര്‍ക്കാനും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്ന് തൊഴിലാളികള്‍ വെളിപ്പെടുത്തിയതായും ഗൂഗിള്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios