പ്രതിപക്ഷ നേതാവ് പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം മടങ്ങുമ്പോൾ എകെജി സെൻ്ററിലെ ഡ്രൈവറെ പൊലീസുകാർ മർദ്ദിച്ചുവെന്ന് പരാതി. ഡ്രൈവർ അനൂപാണ് ഡിജിപിക്ക് പരാതി നൽകിയത്.
തിരുവനന്തപുരം: പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപ് പികെയാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ ശേഷം മടങ്ങുമ്പോൾ പൊലീസുകാർ മോശമായി പെരുമാറിയെന്നാണ് പരാതി. പൊലീസുകാർ മർദ്ദിച്ചുവെന്നും ഡ്രൈവറുടെ പരാതിയില്‍ പറയുന്നു.
ശനിയാഴ്ച പിണറായി വിജയനെ എകെജി സെൻ്ററിലെ വാഹനത്തിലാണ് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഇതിന് ശേഷം വാഹനം മാറ്റിയിടുന്നതിനെ ചൊല്ലി തർക്കമായെന്നും രണ്ട് പൊലീസുകാർ കൈയേറ്റം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസും ആപിഎഫും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
