Asianet News MalayalamAsianet News Malayalam

"രക്ഷിച്ചതിന് ഇന്ത്യയ്ക്കും മോദിക്കും നന്ദി"കണ്ണുനനയും വാക്കുകളുമായി ആ രാജ്യം, മധുരമൂറും മറുപടിയുമായി ഇന്ത്യ!

യെമൻ ദ്വീപായ സൊകോത്രയ്ക്ക് സമീപം സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ എംവി റൂയൻ എന്ന കാരിയർ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ വൻ വിജയമായിരുന്നു. ബള്‍ഗേറിയൻ പ്രസിഡന്‍റിന് മറുപടിയുമായി പ്രധാന മന്ത്രി മോദിയും രംഗത്തെത്തി.

Bulgarian President thanks India after  Indian Navy rescues its citizens
Author
First Published Mar 19, 2024, 10:30 AM IST

റബിക്കടലിൽ ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെ 17 ജീവനക്കാരുമായി തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പലായ എംവി റൂണിൽ വിജയകരമായി രക്ഷാപ്രവർത്തനം നടത്തിയതിന് ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ റാദേവ് ഇന്ത്യൻ നാവികസേനയോട് നന്ദി രേഖപ്പെടുത്തി. 

“തട്ടിക്കൊണ്ടുപോയ ബൾഗേറിയൻ കപ്പലായ “റൂയണും” ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെ അതിലെ ജീവനക്കാരും രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികസേനയുടെ ധീരമായ പ്രവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എൻ്റെ ആത്മാർത്ഥമായ നന്ദി. ” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി എക്സിൽ ബൾഗേറിയൻ പ്രസിഡൻ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുതി, 

മൂന്നുമാസം മുമ്പ് യെമൻ ദ്വീപായ സൊകോത്രയ്ക്ക് സമീപം സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ എംവി റൂയൻ എന്ന കാരിയർ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ വൻ വിജയമായിരുന്നു. ബള്‍ഗേറിയൻ പ്രസിഡന്‍റിന് മറുപടിയുമായി പ്രധാന മന്ത്രി മോദിയും രംഗത്തെത്തി.

“ബൾഗേറിയൻ പ്രസിഡൻ്റേ, നിങ്ങളുടെ സന്ദേശത്തെ അഭിനന്ദിക്കുന്നു. ഏഴ് ബൾഗേറിയൻ പൗരന്മാർ സുരക്ഷിതരാണെന്നും അവർ ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും പറയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ളയും ഭീകരവാദവും ചെറുക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്" പ്രധാനമന്ത്രി മോദി പറഞ്ഞു.

നാടകീയം, അവിശ്വസനീയം! കടൽക്കൊള്ളക്കാരെ കുടുക്കി ഇന്ത്യൻ നേവി കപ്പൽ മോചിപ്പിച്ചത് ഇങ്ങനെ!

നേരത്തെ, ബൾഗേറിയൻ വിദേശകാര്യ മന്ത്രി മരിയ ഗബ്രിയേലും വിജയകരമായ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയോട് നന്ദി പറഞ്ഞു. ഏഴ് ബൾഗേറിയൻ പൗരന്മാർ ഉൾപ്പെടെ ഹൈജാക്ക് ചെയ്യപ്പെട്ട കപ്പൽ റുയനെയും അതിലെ ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്താനുള്ള വിജയകരമായ പ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നുവെന്നും നിങ്ങളുടെ പിന്തുണയ്ക്കും മഹത്തായ പരിശ്രമത്തിനും നന്ദിയെന്നുമായിരുന്നു മരിയ ഗബ്രിയേൽ പറഞ്ഞത്.  “അതിന് വേണ്ടിയാണ് സുഹൃത്തുക്കൾ” എന്നായിരുന്നു ബൾഗേറിയൻ വിദേശകാര്യമന്ത്രിയുടെ ട്വീറ്റിനോടുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ പ്രതികരണം. 

2023 ഡിസംബർ 14നാണ് എംവി റൂവൻ എന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. യെമൻ ദ്വീപായ സൊകോത്രയിൽ നിന്ന് 380 നോട്ടിക്കൽ മൈൽ കിഴക്ക് സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത് മുതൽ ഇന്ത്യൻ നാവികസേന ഈ കപ്പലിനെ നിരീക്ഷിച്ചുവരികയായിരുന്നു. സോമാലിയൻ കടൽക്കൊള്ളക്കാർക്കെതിരായ ഈ ഓപ്പറേഷനായി നാവികസേന അതിൻ്റെ P-8I സമുദ്ര പട്രോളിംഗ് വിമാനം, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര എന്നിവയെ വിന്യസിക്കുകയും ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് അവരെ നിരീക്ഷിച്ചിരുന്നു.

ഈ കപ്പൽ കവർച്ചയ്ക്ക് ഉപയോഗിക്കാൻ കടൽക്കൊള്ളക്കാർ തീരുമാനിച്ചതായി ഇന്ത്യൻ നാവികസനേ മനസിലാക്കി. തുടർന്ന്, ഓപ്പറേഷൻ്റെ സമ്പൂർണ പദ്ധതി ഇന്ത്യൻ നാവികസേന തയ്യാറാക്കി. ഇന്ത്യൻ നാവികസേന കപ്പലുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കടൽക്കൊള്ളക്കാർ വെടിയുതിർക്കുകയായിരുന്നു. കപ്പലിൻ്റെ ഡെക്കിൽ കറങ്ങിനടക്കുന്ന കൊള്ളക്കാർ ഇന്ത്യൻ നാവികസേനയുടെ കപ്പലിന് നേരെയും ലക്ഷ്യം വച്ചു. 

അരണിയിൽനിന്നും ജ്വാല കണക്കേ! ഏതുനിമിഷവും മുങ്ങിപ്പൊങ്ങും മാർക്കോസ് കമാൻഡോകൾ, ഇന്ത്യൻ നേവിയുടെ രഹസ്യഗ്രൂപ്പ്!

വെള്ളിയാഴ്ച കടൽക്കൊള്ളക്കാരുടെ വെടിവയ്പ്പിനെ തുടർന്ന് നാവികസേന തന്ത്രം മാറ്റി. നാവികസേന പി-8ഐ സമുദ്ര പട്രോളിംഗ് വിമാനം, മുൻനിര യുദ്ധക്കപ്പലുകളായ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് സുഭദ്ര എന്നിവ വിന്യസിച്ചു. ഇതിന് പുറമെ ഡ്രോണുകളും ഉപയോഗിച്ചു. സി-17 വിമാനം വഴി നാവികസേന മാർക്കോസ് കമാൻഡോകൾ കപ്പലിലേക്ക് പറന്നിറങ്ങി. ഇതോടെ കടൽക്കൊള്ളക്കാർക്ക് കീഴടങ്ങാതെ രക്ഷയില്ലാതായി. 40 മണിക്കൂർ നീണ്ട ഓപ്പറേഷനിൽ ഐഎൻഎസ് കൊൽക്കത്തയിൽ നിന്ന് പ്രധാന നടപടി സ്വീകരിച്ചതായി നാവികസേന അറിയിച്ചു. 

youtubevideo

Follow Us:
Download App:
  • android
  • ios