'തന്റെ ജീവിതത്തിലെ അപൂർവ്വമായ കാഴ്ച' എന്ന കുറിപ്പോടെയാണ് സന്ദീപ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
'രൺതംബോറിലെ രാജ്ഞി' എന്ന പേരിൽ അറിയപ്പെടുന്ന റിദ്ധി T -124 കടുവ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. രൺതംബോർ വന്യജീവി സങ്കേതത്തിലെ ഒരു തടാകം തൻ്റെ മക്കളോടൊപ്പം മുറിച്ചുകിടക്കുന്ന റിദ്ധിയുടെ ദൃശ്യങ്ങളാണ് ഇത്. കടുവകളുടെ ലോകത്ത്, ഇതിഹാസമായ കടുവ മച്ചാലിയുടെ അഞ്ചാം തലമുറയാണ് റിദ്ധി. രൺതംബോർ വന്യജീവി സങ്കേതത്തിലെയും വന്യജീവി പ്രേമികളുടെയും ആകർഷണ കേന്ദ്രം കൂടിയാണ് റിദ്ധി.
രൺതംബോർ ദേശീയോദ്യാനത്തിലെ അവിസ്മരണീയമായ ഒരു കാഴ്ച തന്റെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫറായ സന്ദീപ് എഞ്ചിനീയർ. റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും തടാകം മുറിച്ചുകടക്കുന്ന അവിസ്മരണീയമായ കാഴ്ചയാണ് അദ്ദേഹം പകർത്തിയത്. ഇദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.
വീഡിയോയിൽ, റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും ഒരു ദ്വീപിലേക്ക് പോകുന്നതിനായി രൺതംബോർ നാഷണൽ പാർക്കിൻ്റെ സോൺ 3 -ലെ രാജ്‌ബോഗ് തടാകം മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ജനുവരി 13 -ന് സന്ദീപ് മറ്റ് വിനോദസഞ്ചാരികൾക്കൊപ്പം സായാഹ്ന സഫാരി നടത്തുമ്പോഴാണ് ഈ അവിസ്മരണീയ കാഴ്ചയ്ക്ക് സാക്ഷിയായതും ക്യാമറയിൽ പകർത്തിയതും. 'തന്റെ ജീവിതത്തിലെ അപൂർവ്വമായ കാഴ്ച' എന്ന കുറിപ്പോടെയാണ് സന്ദീപ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഈ അവിസ്മരണീയമായ കാഴ്ച തങ്ങൾക്ക് കാട്ടിത്തന്നതിന് സന്ദീപിന് നന്ദി പറഞ്ഞിരിക്കുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് രൺതംബോർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.
'സൂപ്പർ വുമൺ', അഭിനന്ദിക്കുക തന്നെ വേണം, വിമാനത്തിൽ നടന്ന സംഭവമിങ്ങനെ, വൈറലായി പോസ്റ്റ്
