Asianet News MalayalamAsianet News Malayalam

ആളുകള്‍ ന​ഗ്നരായി കഴിയുന്ന കോളനിയിൽ മുത്തശ്ശനേയും മുത്തശ്ശിയേയും കാണാൻ പോയ 14 -കാരിയെ പീഡിപ്പിച്ചു

ഫോൺ വിശദമായി പരിശോധിച്ച മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ പെൺകുട്ടി സ്റ്റീവൻ തന്നോട് മോശമായി പെരുമാറിയെന്നും മറ്റുമുള്ള കാര്യങ്ങൾ അവരെ അറിയിക്കുകയായിരുന്നു. 

14 year old assaulted in oak wood nudist colony while visiting grandparents rlp
Author
First Published Nov 23, 2023, 4:21 PM IST

ന​ഗ്നരുടെ കോളനിയിൽ മുത്തശ്ശനേയും മുത്തശ്ശിയേയും സന്ദർശിക്കാൻ പോയ 14 -കാരിയെ പീഡിപ്പിച്ചു. സംഭവം നടന്നത് മിനസോട്ടയിലെ ഓക്ക് വുഡ് ക്ലബ്ബിലാണ്. ലൈം​ഗികബന്ധം അനുവദിക്കാത്ത, ഫാമിലി ഫ്രണ്ട്‍ലിയായി ആളുകൾ ന​ഗ്നരായി കഴിയുന്ന സ്ഥലമാണ് ഇത്. ഇവിടെയാണ് പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടന്നിരിക്കുന്നത്. 

സംഭവത്തിൽ സ്റ്റീവൻ എച്ച് വിക്ലണ്ട് എന്ന 69 -കാരനെതിരെ കേസെടുത്തിട്ടുണ്ട്. പെൺകുട്ടി മുത്തശ്ശനേയും മുത്തശ്ശിയേയും കാണുന്നതിന് വേണ്ടിയാണ് ഈ ന്യൂഡിസ്റ്റ് കോളനിയിൽ എത്തിയത്. പ്രതിയായ സ്റ്റീവൻ പെൺകുട്ടിയുടെ വീട്ടുകാരുടെ സുഹൃത്താണ് എന്ന് പറയുന്നു. പെൺകുട്ടിയും സ്റ്റീവനും ന​ഗ്നരായി ക്ലബ്ബിനകത്ത് ഇരിക്കുകയായിരുന്നു. ആ സമയത്ത് ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. 

ഇയാൾ പെൺകുട്ടിയോട് ഇതിലൊന്നും ഒരു കുഴപ്പവുമില്ല, ഇതെല്ലാം വളരെ സാധാരണയാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലൈം​ഗികാതിക്രമം കാണിച്ചത്. ഈ സമയത്ത് പെൺകുട്ടി ഇയാളെ ത‌ടഞ്ഞുവെങ്കിലും അതൊന്നും കാര്യമാക്കാതെ ഇയാൾ അവളെ പിടിച്ച് വലിക്കുകയും വീണ്ടും വീണ്ടും ഉപദ്രവിക്കുകയുമായിരുന്നു. 

ജൂലൈയിലാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. എന്നാൽ, അവളുടെ കുടുംബം ഇതറിയുന്നത് ആ​ഗസ്തിലാണ്. പെൺകുട്ടിയുടെ ഫോണിൽ ഇയാൾ അയച്ചിരിക്കുന്ന മെസേജുകളും ചിത്രങ്ങളും കണ്ടതിന് പിന്നാലെയായിരുന്നു ഇത്. ഫോൺ വിശദമായി പരിശോധിച്ച മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ പെൺകുട്ടി സ്റ്റീവൻ തന്നോട് മോശമായി പെരുമാറിയെന്നും മറ്റുമുള്ള കാര്യങ്ങൾ അവരെ അറിയിക്കുകയായിരുന്നു. 

സ്റ്റീവൻ അയച്ച പല മോശം ചിത്രങ്ങളും മോശം സന്ദേശങ്ങളും ഫോണിൽ ഉണ്ടായിരുന്നു. പിന്നാലെയാണ് മാതാപിതാക്കൾ ഇയാൾക്കെതിരെ കേസ് കൊടുക്കുന്നത്. ഇയാളെ ജനുവരിയിൽ കോടതിയിൽ ഹാജരാക്കും. 15 വർഷത്തെ തടവും 25 ലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റമാണ് ഇയാൾക്ക് നേരെ ചുമത്തിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios