ഇന്ത്യയിലെ കുടിയേറ്റക്കാരില്‍ കൂടുതലും ഉഗാണ്ടയില്‍ നിന്നുള്ളവര്‍; ഉഗാണ്ടയും ഇന്ത്യയും തമ്മിലെന്താണ് ഇത്ര ബന്ധം?
അടുത്തിടെ പുറത്തിറങ്ങിയ മൈഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഉഗാണ്ടയെ തങ്ങളുടെ അവസാന താമസസ്ഥലമായി റിപ്പോർട്ട് ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 2001 ൽ 694 ആണെങ്കില്‍ 2011 -ൽ 151,363 ആയി ഉയർന്നിരിക്കുകയാണ്.
കുടിയേറ്റത്തെ സംബന്ധിച്ച് ഏറ്റവും അവസാനമിറങ്ങിയ സെന്‍സസ് വിവരം പറയുന്നത് ഉഗാണ്ടയില്‍ നിന്നുമെത്തി ഇന്ത്യയില്‍ താമസിക്കുന്നവരുടെ എണ്ണം പതിനായിരക്കണക്കിനായി വര്‍ധിക്കുന്നുവെന്നാണ്. എന്തുകൊണ്ടാണിതെന്ന് മൈഗ്രേഷന്‍ എക്സ്പേര്‍ട്ടായ ചിന്‍മയ് തുംബേ വിശദീകരിക്കുന്നു. ബിബിസി പ്രസിദ്ധീകരിച്ചത്.
ഇന്ത്യയും ഉഗാണ്ടയും തമ്മില്‍ വളരെ നീണ്ട ബന്ധം തന്നെയുണ്ട്... അതിന് കുറച്ചുകാലം പിന്നിലേക്ക് പോകണം.
1890 -കളിൽ, കെനിയയിലെ മൊംബാസയെ ഉഗാണ്ടയിലെ കമ്പാലയുമായി ബന്ധിപ്പിക്കുന്ന ഉഗാണ്ട റെയിൽവേ പണിയുന്നതിനായി 40,000 ഇന്ത്യക്കാരെ, അതില്‍ കൂടുതലും പഞ്ചാബികളെയാണ് കുടിയേറ്റ തൊഴിലാളികളായി കൊണ്ടുചെന്നത്. പക്ഷെ, 1972 -ല്‍ അവര്‍ക്ക് നിര്‍ബന്ധിതമായി അവിടം വിടേണ്ടി വന്നു. ഭരണാധികാരിയായിരുന്ന ഇദി അമീനിന്‍റെ ഓര്‍ഡര്‍ പ്രകാരമായിരുന്നു ഇത്. (അവരിൽ പലരും 1980 -കളിലും 1990 -കളിലും തിരികെ ഉഗാണ്ടയിലേക്ക് തന്നെ മടങ്ങി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ തൂണായി മാറി.)
ഇപ്പോള്‍, 2019 -ല്‍ ഇന്ത്യയും ഉഗാണ്ടയും തമ്മില്‍ മൂന്നാമതൊരു ബന്ധം കൂടി കണ്ടുപിടിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ കുടിയേറ്റക്കാരിലേറെയും ഉഗാണ്ടയില്‍ നിന്നുള്ളവരാണെന്നതാണ്. സത്യത്തില്‍ 2011 -ലെ സെന്‍സസ് വിവരങ്ങളാണിത്. ഓരോ 10 വര്‍ഷം കൂടുമ്പോഴുമാണ് ഇത്തരത്തില്‍ സെന്‍സസ് നടക്കാറുള്ളത്. അതിലെ പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവിടുന്നത് എന്നുമാത്രം. അതിലാണ് ഈ കുടിയേറ്റത്തെ സംബന്ധിച്ച വിവരവുമുള്ളത്.
അടുത്തിടെ പുറത്തിറങ്ങിയ മൈഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഉഗാണ്ടയെ തങ്ങളുടെ അവസാന താമസസ്ഥലമായി റിപ്പോർട്ട് ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 2001 ൽ 694 ആണെങ്കില്‍ 2011 -ൽ 151,363 ആയി ഉയർന്നിരിക്കുകയാണ്.
1972 -ല്‍ അവര്‍ക്ക് നിര്‍ബന്ധിതമായി അവിടം വിടേണ്ടി വന്നു
സ്ത്രീകൾക്കിടയിൽ 339 മുതൽ 111,700 വരെ - പുരുഷന്മാരേക്കാൾ - 355 മുതൽ 39,663 വരെയാണത്. പ്രാദേശിക രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയ്ക്ക് ശേഷം ആഫ്രിക്കയിലെ ഉഗാണ്ടയാണ് ഏറ്റവും കൂടുതൽ കുടിയേറ്റം, അല്ലെങ്കിൽ ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തിന്റെ ഉറവിടം. ഇത് ഒന്നുകിൽ ഇന്ത്യയിലേക്ക് മാറിയ ഉഗാണ്ടൻ പൗരന്മാരെയോ ഉഗാണ്ടയിൽ താമസിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ പൗരന്മാരെയോ സൂചിപ്പിക്കാം.
ഒരു നൂറ്റാണ്ട് മുമ്പുള്ളതിൽ നിന്ന് വ്യത്യസ്തമായി പക്ഷേ, പഞ്ചാബി ബന്ധം ഈ കുടിയേറ്റത്തില്‍ വളരെ കുറഞ്ഞിട്ടുണ്ട്. വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിലും കിഴക്കൻ സംസ്ഥാനമായ ബീഹാറിലും ഉഗാണ്ടൻ കുടിയേറ്റക്കാരുടെയോ മടക്ക കുടിയേറ്റക്കാരുടെയോ എണ്ണം 2001 -ൽ അഞ്ചിൽ എന്നതില്‍നിന്നും 2011 -ൽ 94,704 എന്നിങ്ങനെ ഉയർന്നു.
എന്നാല്‍, ഈ കണക്കുകളില്‍ ചില പ്രശ്നങ്ങളൊക്കെയുണ്ടെന്നാണ് ചിന്മയ് തുംബെ പറയുന്നത്. ഈ ഉഗാണ്ടൻ കുടിയേറ്റക്കാരിൽ / ഉഗാണ്ടയില്‍ നിന്നും തിരികെ വന്നവരില്‍ 77,000 ത്തിലധികം പേർ പത്തുവർഷത്തിലേറെയായി ഇന്ത്യയിലാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, 2001 -ലെ സെൻസസ് പ്രകാരം ആകെ 694 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. കണക്കിലെ ഈ വ്യത്യാസം എങ്ങനെ വരുന്നു എന്നതാണ് ഒരു ചോദ്യം. ഇത്രയധികം പേര്‍ 10 വര്‍ഷമായി ഇന്ത്യയിലുണ്ടായിരുന്നുവെങ്കില്‍ നേരത്തെ സെന്‍സസിലും അത് പ്രകടമാകേണ്ടതല്ലേ എന്ന സംശയവും ഉയരുന്നു.
ഈ കണക്കുകളിലെവിടെയോ ഒരു തെറ്റ് സംഭവിച്ചുവെന്നത് വളരെ വിശ്വസനീയമാണ്. അല്ലെങ്കില്‍ പ്രധാനപ്പെട്ട ഏതോ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നുവേണം കരുതാനെന്നും ചിന്മയ് തുംബെ പറയുന്നു.